ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്; എറണാകുളം മഹാരാജാസ് കോളജിൽ ഹൈബി ഈഡനെതിരെ ബാനർ
എസ്.എഫ്.ഐ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധവുമായി എസ്.എഫ്.ഐ. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനർ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. വിദ്യാർത്ഥികളെ മർദ്ദിക്കുകയും മൗലിക അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡൻ പറഞ്ഞത്. ( SFI’s banner against Hibi Eden at Maharajas College )
തിരുവനന്തപുരം ലോ കോളേജിലെ സംഘർഷം ലോക്സഭയിൽ ഉന്നയിച്ച് സംസാരിക്കവേയാണ് ഹൈബി ഈഡൻ എം.പി എസ്എഫ്ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ലോ കോളജിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം വനിതാ പ്രവർത്തകയുൾപ്പെടെയുള്ളവരെ മർദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. എസ്.എഫ്.ഐ ആയതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസർക്കാർ തന്നെ ഇടപെടണമെന്നുമായിരുന്നു എം.പിയുടെ ആവശ്യം.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ല; പൊലീസ് റിപ്പോർട്ട് പുറത്ത്
അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാർഥി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. ഇതിന്റെ പേരിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു ആരോപിക്കുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Story Highlights: SFI’s banner against Hibi Eden at Maharajas College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here