‘നിങ്ങൾക്ക് എന്താണ് വിഷമം’; അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിന് ഹൈക്കോടതിയുടെ വിമർശനം

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിന് ഹൈക്കോടതിയുടെ വിമർശനം. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. രഹസ്യ നടപടികൾ വേണമെന്ന് അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി രഹസ്യമായി വാദം കേൾക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേംബറിൽ വാദം കേൾക്കാമെന്ന് ജ.സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചു. വിചാരകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേൾക്കും.
ഹർജി പരിഗണിക്കവെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കഴിഞ്ഞദിവസം പിന്മാറിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം.
Read Also: നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
തുടർന്ന് അതിജീവിതയുടെ ഹർജി പുതിയ ബെഞ്ച് കൈമാറുകയായിരുന്നു. രണ്ടാം തവണയാണ് അതിജീവിതയുടെ ഹർജികളിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷൻസ് ജഡ്ജിയായിരിക്കെ കൗസർ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം.
Story Highlights: High Court criticizes Dileep Actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here