ഇ.എസ്.ബിജിമോൾ രാഷ്ട്രീയ സംഘടന ധാരണയില്ലാത്ത നേതാവെന്ന് സിപിഐ

മുൻ പീരുമേട് എംഎൽഎ ഇ.എസ്.ബിജിമോൾ രാഷ്ട്രീയ സംഘടന ധാരണയില്ലാത്ത നേതാവെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സ്വന്തം ധാരണയ്ക്ക് അനുസരിച്ചു സംഘടനാ രംഗത്തെ സമീപിക്കുന്നുവെന്നും ഈ പ്രവണത തിരുത്തപ്പെടേണ്ടതുണ്ടെന്നുമാണു ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു ( CPI Criticism against e s bijimol ).
പ്രവർത്തന റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി ആഭ്യന്തരവകുപ്പ് മാറി. സിപിഐഎം നിർദ്ദേശാനുസരണം പൊലീസ് കേസെടുക്കാതെയും, കേസിൽ കുടുക്കുകയും ചെയ്യുന്നു. എൽഡിഎഫിലെ ഘടകകക്ഷികളെ സിപിഐഎം പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്.
പെരുഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് ഭൂമി പതിച്ച് നൽകാത്തതിൽ സിപിഐഎമ്മിനും പങ്കുണ്ട്. ജില്ലയിലെ ഹൈഡൽ ടൂറിസംപദ്ധതികൾ സിപിഐഎം തറവാട്ട് സ്വത്തു പോലെയാണ് കൈകാര്യം ചെയ്യുന്നത്. പ്രദേശവാസികൾക്ക് പോലും അർഹിക്കുന്ന പരിഗണന നൽകുന്നില്ല. ഭൂപ്രശ്നങ്ങൾ സങ്കീർണമായി തുടരുമ്പോഴും സർക്കാർ ഗൗരവമായി ഇടപെടുന്നില്ലെന്നും വിമർശനം.
ജില്ലയിലെ ജനകീയ സമിതികൾക്കെതിരെയും ഇടുക്കി സിപിഐ ജില്ലാസമ്മേളനത്തിൽ വിമർശനം ഉയരുന്നു. സിപിഐഎമ്മിന് കേരള കോൺഗ്രസ് മാണിയോട് പ്രീണന നയം. സിപിഐയെ തകർത്ത് മാണിയെ ശക്തിപ്പെടുത്താൻ സിപിഐഎം ശ്രമിക്കുന്നുവെന്നും വിമർശനം.
Story Highlights: CPI Criticism against e s bijimol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here