Advertisement

പ്രളയത്തിൽ മുങ്ങിയ പാകിസ്താന് സഹായവുമായി യു.എ.ഇ

August 29, 2022
Google News 2 minutes Read
flood, UAE to help Pakistan

പ്രളയത്തെ തുടർന്ന് വലിയ നാശം നേരിടുന്ന പാകിസ്താനിലേക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇ. 3,000 ടൺ ഭക്ഷണത്തിന് പുറമേ കഴിയാവുന്നിടത്തോളം സഹായങ്ങൾ പാകിസ്താനിൽ എത്തിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടത്. ( flood, UAE to help Pakistan ).

യു.എ.ഇ പ്രസിഡന്റ് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. അതിന് ശേഷമാണ് ആവശ്യമായ സഹായം അടിയന്തരമായി എത്തിക്കണമെന്ന് ശൈഖ് മുഹമ്മദ് നിർദേശിച്ചത്. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് തുടങ്ങിയവയാണ് യു.എ.ഇയിൽനിന്ന് പാകിസ്താനിലേക്ക് അയച്ചത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പാകിസ്താന് സഹായം വാദ്​ഗാനം ചെയ്തിട്ടുണ്ട്.

Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി

പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കഴിഞ്ഞിരിക്കുകയാണ്. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 1000 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 30 മില്യണിലധികം ജനങ്ങള്‍ക്ക് വീട് നഷ്ടമായിട്ടുണ്ട്. ജൂണ്‍ പകുതിയോടെ ആരംഭിച്ച ദുരന്തത്തില്‍ 343 കുട്ടികളും മരിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 2010ലെ പ്രളയത്തിന് ശേഷമാദ്യമായാണ് പാകിസ്താന്‍ ഇത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്.

ജ്യത്തുടനീളമുള്ള അരലക്ഷം വീടുകളെ പ്രളയം ബാധിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബ്രിട്ടണിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര മാറ്റിവച്ചിരുന്നു. ബലൂചിസ്ഥാന്റെ തലസ്ഥാനം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. പലയിടത്തും പാലങ്ങളും ഒഴുകിപ്പോയതോടെ ഗതാഗതവും നിലച്ചു.

Story Highlights: flood, UAE to help Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here