കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് ഫിസിയോതെറാപിസ്റ്റ്

കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സഹോദരിയുടെ മുന്നിൽവെച്ച് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ഫിസിയോതെറാപിസ്റ്റിനെ പൊലീസ് പിടികൂടി. കുട്ടിയുടെ അയൽവാസിയായ സെയ്ദലിയാണ് അറസ്റ്റിലായത്. സഹോദരിയുടെ മുന്നിൽവെച്ചാണ് പതിനാലുവയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കാട്ടുതറ, പുളിയൻവിള തെറ്റയിൽ ബിജുവിനെ (30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊട്ടിയം വാലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്. കോടികളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നതിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ( Physiotherapist arrested in child abduction case kottiyam ).
Read Also: സഹോദരിയുടെ മുന്നിൽവെച്ച് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി
തട്ടിക്കൊണ്ടുപോയവർ തനിക്ക് മയക്ക് ഗുളിക നൽകിയെന്ന് 14 കാരൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയെ മർദിച്ച ശേഷമാണ് പതിനാലുവയസുകാരനെ കടത്തിക്കൊണ്ടുപോയത്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.
വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് മനസ്സിലാക്കിയതോടെയാണ് വാഹനപരിശോധന കർശനമാക്കിയത്. വാഹനം ഇടക്ക് വച്ച് മാറിയെങ്കിലും കേരള-തമിഴ്നാട് അതിർത്തിയിൽ നടന്ന വാഹന പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പ്രതിയായ യുവാവിനെ പിടികൂടുകയുമായിരുന്നു. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Physiotherapist arrested in child abduction case kottiyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here