Advertisement

മാലേഗാവ് സ്‌ഫോടനക്കേസ്: 14 വർഷം പിന്നിട്ടിട്ടും വിചാരണ ഇഴയുന്നു, ഇനി വിസ്തരിക്കാനുള്ളത് നൂറിലധികം സാക്ഷികളെ

September 29, 2022
Google News 1 minute Read

മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത് 14 വർഷത്തിന് ശേഷവും കേസിന്റെ വിചാരണ എൻഐഎ കോടതിയിൽ ഇഴയുന്നു. നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്. ഈ കേസിൽ 450 സാക്ഷികളെ വിസ്തരിക്കാൻ ആവശ്യപ്പെട്ടതായി എൻഐഎ അറിയിച്ചു.

പ്രത്യേക കോടതി 272 സാക്ഷികളെ വിസ്തരിച്ചു, അവരിൽ 26 പേർ കൂറുമാറി. ലഭ്യമായ വിവരമനുസരിച്ച് നൂറിലധികം സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. വിചാരണ വേഗത്തിലാക്കാൻ 2015ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. പിന്നീട്, കേസിൽ പ്രതിയായ സമീർ കുൽക്കർണി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും വിചാരണ വേഗത്തിൽ നടക്കുന്നില്ല.

വിചാരണയുടെ സ്ഥിതിയെക്കുറിച്ച് ഈ വർഷം ആദ്യം ഹൈക്കോടതി പ്രത്യേക കോടതിയിൽ നിന്ന് ആനുകാലിക റിപ്പോർട്ട് തേടിയിരുന്നു. ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും ചെയ്ത കേസിൽ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറും ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതും ഉൾപ്പെടെ ഏഴു പേർ വിചാരണ നേരിടുന്നു. 2008 സെപ്തംബർ 29 ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സാമുദായിക സെൻസിറ്റീവ് പട്ടണമായ മാലേഗാവിൽ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര പൊലീസിൽ നിന്ന് കേസ് എൻഐഎയ്ക്ക് കൈമാറി. താക്കൂറിനും പുരോഹിതിനും പുറമെ രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന മറ്റുള്ളവർ. പ്രതികൾക്കെതിരെ യുഎപിഎ സെക്ഷൻ 16, 18, സെക്ഷൻ 120 (ബി), 302, 307, 324 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ ജീവപര്യന്തമോ മരണമോ ആകാം.

Story Highlights: Malegaon blast case trial still underway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here