‘കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കോടിയേരി’ : എ.വിജയരാഘവൻ
സാമൂഹ്യ ജീവിതത്തിൽ വ്യത്യസ്തതയുള്ള ജീവിതരേഖ വരച്ചുവെച്ചാണ് കോടിയിരി വിടവാങ്ങിയതെന്ന് സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ.
കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയർത്തിപ്പിച്ച നേതാവായിരുന്നു കൊടിയേരി. ഏറ്റവും മികച്ച നേതൃത്വമെന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ സംഭവനയെന്നും എ വിജയരാഘവൻ അനുസ്മരിച്ചു. ( a vijayaraghavan about kodiyeri balakrishnan )
കോടിയേരിയുടെ വിയോഗത്തിൽ ഇ.പി ജയരാജനും ദുഃഖം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടോളം തോളോട് തോൾ ചേർന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനും. ഇ.പി ജയരാജന് കോടിയേരി കേവലമൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. പല സമരമുഖങ്ങളിലും ഒരുമിച്ച് നിന്ന് പോരാടിയതിനെ കുറിച്ച് ഇന്ന് ഓർത്തെടുത്ത് പറയുമ്പോൾ ഇ.പിയുടെ മുഖത്ത് അഗാധമായ ദുഃഖം നിഴലിച്ചു.
‘കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണൂർ കളക്ടറേറ്റിൽ നടന്ന പരിപാടിയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനുമുണ്ടായിരുന്നു. പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാർജുണ്ടായിരുന്നു. ഇതറിഞ്ഞ് ഞാനും കോടിയേരിയും ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച റോഡിൽ അഞ്ച് പത്ത് പേർ നിരന്ന് കിടന്ന് വെടിവയ്ക്കുന്നതാണ്. ആ വെടിവയ്പ്പിന് മുന്നിലേക്ക് ഞങ്ങൾ ചാടി. പിന്നീട് അന്നത്തെ പൊലീസ് സൂപ്രണ്ട് ജോർജ് ഞങ്ങളോട് പറഞ്ഞു നിങ്ങൾ ചെയ്തത് വലിയ അബദ്ധമായിപ്പോയി. നിങ്ങളോട് ചെറിയ വിരോധമുണ്ടായിരുന്നവർ ആ കൂട്ടത്തിലുണ്ടായിരുന്നെങ്കിലോ ? ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഒന്നിച്ച് നിന്ന് പോരാടിയിട്ടുള്ളവരാണ് ഞങ്ങൾ’ – ഇ.പി ജയരാജൻ പറഞ്ഞു.
അൻപത് വർഷത്തെ പരിചയമുണ്ട് ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്‌നും തമ്മിൽ.
‘വിദ്യാർത്ഥി യുവജന രംഗത്ത് ഒന്നിച്ച് പ്രവർത്ത് വന്നവരാണ്. അതിലൂടെയാണ് പാർട്ടിയിലെത്തുന്നത്. ഞങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലും അടുത്ത ബന്ധമാണ് ഉള്ളത്. മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സൗമ്യ മുഖത്തോടെ, സൗമ്യ ഭാവത്തോടെ എപ്പോഴുമിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചെന്നൈയിൽ ചികിത്സയ്ക്ക് വേണ്ടി പോകുന്നതിന് മുൻപാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. ചെന്നൈയിൽ സന്ദർശിക്കണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും ഡോക്ടർമാർ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അത് സാധിച്ചില്ല’- ഇ.പി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: a vijayaraghavan about kodiyeri balakrishnan , ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here