‘അവിശ്വസനീയം’, കേരളം എവിടേക്കാണ് പോകുന്നത്; ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി പരാമർശം.അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടതായും, ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.(highcourt expressed shock on pathanamthitta human sacrifice)
കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിനും ഭാര്യ ലീലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. സംഭവത്തില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലീല, ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: highcourt expressed shock on pathanamthitta human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here