തിരുവനന്തപുരം മ്യൂസിയത്തിൽ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ 24നോട്

തിരുവനന്തപുരം മ്യൂസിയത്തിൽ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ 24നോട്. കുറവൻകോണത്തെ വീട്ടിൽ അക്രമം നടത്തിയ പ്രതിയോട് സാമ്യതയുള്ളയാളാണ് തനിക്കെതിരെയും അതിക്രമം നടത്തിയതെന്ന് ഡോക്ടർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കാര്യക്ഷമമായി അന്വേഷണം ആരംഭിച്ചത് എന്നും ഡോക്ടർ വ്യക്തമാക്കി. (lady doctor response twentyfour)
Read Also: തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്കെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
“കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിലായതിനു ശേഷം അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. കുറവൻകോണത്തെ അക്രമിയുമായി നല്ല സാമ്യതയുണ്ട്. ഞാൻ കണ്ടപ്പോൾ അയാൾ ഇന്നർ ബനിയനാണ് ഇട്ടിരുന്നത്. ഫിസിക്കും കൂടി വച്ചേ ആളെ തിരിച്ചറിയാൻ പറ്റൂ. അതിന് പൊലീസ് വിളിക്കുമെന്ന് കരുതുന്നു. വീട്ടിൽ വെള്ള ഡ്രസിട്ടാണ് കയറിയത്. ഇവിടെ ഇന്നർ ബനിയനും ട്രാക്ക് സ്യൂട്ടും ഷൂവുമായിരുന്നു വേഷം. അയാളുമായി സാമ്യതയുണ്ട്. മുഖം കൃത്യമായി ഞാൻ കണ്ടിരുന്നു. കുറവൻകോണത്തെ സിസിടിവി ദൃശ്യങ്ങൾ നോക്കി ആൾ സിമിലറാണെന്ന് തോന്നിയിരുന്നു. സംഭവത്തിൽ എനിക്കുണ്ടായ മാനസിക വിഷമം വളരെ അധികമാണ്. ഇതിൽ നീതി ലഭിക്കണം. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായിരുന്നു. ഒരു തണുപ്പൻ സമീപനമാണ്. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. നിലവിൽ അന്വേഷണം നന്നായി പോകുന്നു.”- വനിതാ ഡോക്ടർ പ്രതികരിച്ചു.
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ സന്തോഷ് കുമാറാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായത്. കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതൽ വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍
പൊലീസ് നിഗമനം ഇങ്ങനെയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിർത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തിൽ എത്തി. തുടർന്നാണ് വനിതാ ഡോക്ടർക്കു നേരെ ലൈഗിംകാതിക്രമം നടത്തിയത്. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാൾ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു.
Story Highlights: lady doctor response twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here