തൃക്കാക്കര കൂട്ടബലാംത്സംഗം; പ്രതി സിഐ സുനു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനു അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 10 മണിക്ക് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപെടുത്തുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇന്നലെ പൊലീസ് സിഐ സുനുവിനെ വിട്ടയച്ചിരുന്നു.
എഫ്‌ഐ ആര്‍ ഇട്ട കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുടെ വീട്ടില്‍ ജോലിക്ക് നിന്ന വിജയലക്ഷ്മിയാണ് കേസില്‍ ഒന്നാം പ്രതി, രാജീവന്‍, സിഐ പിആര്‍ സുനു ,ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി, ണ്ടാല്‍ അറിയാവുന്ന രണ്ട് പേര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Read Also: മതിയായ തെളിവുകളായില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത പി ആര്‍ സുനുവിനെ വിട്ടയച്ചു
കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം അറസ്റ്റ് ഉള്‍പ്പടെ ഉള്ള നടപടികളിലേക്ക് കടന്നാല്‍ മതി എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പരാതിക്കാരിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
Story Highlights: CI Sunu will appear for questioning today in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here