ആക്രമണവും പ്രത്യാക്രമണവും; ബ്രസീൽ സെർബിയ ആദ്യപകുതി ഗോൾ രഹിതം

ഫിഫ ലോകകപ്പിൽ ബ്രസീൽ സെർബിയെ ആവേശ പോരാട്ടത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതം. ആക്രമണവും പ്രത്യാക്രമണവുമായി ഇരുവരും കളം നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സെർബിയൻ ബോക്സിലേക്ക് പന്ത് നിരന്തരമായി എത്തിയതോടെ ഗോളെന്ന് ഉറപ്പിച്ച പല മുഹൂർത്തങ്ങളും ഉണ്ടായെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
സെർബിയൻ തന്ത്രങ്ങൾക്കുമുന്നിൽ കാനറിക്കൂട്ടം ഇടറിയെങ്കിലും ആദ്യ പകുതിയിൽ ബ്രസീൽ താളം വീണ്ടെടുത്തു. തുടരെ തുടരെ ഗോൾ പോസ്റ്റുകളിലേക്ക് നെയിമറുടെ നേതൃത്വത്തിൽ നടത്തുന്ന ആക്രമണം സെർബിയയെ പ്രതിരോധത്തിലാക്കി.
കിക്കോഫ് ലഭിച്ച ബ്രസീൽ നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് മുന്നേറിയെങ്കിലും ബോക്സിൽ പ്രവേശിച്ച ഉടൻ ആ ശ്രമം വിഭലമാകുകയായിരുന്നു. ആറാം മിനിട്ടിൽ നെയ്മറിനെ ഫൗൾ ചെയ്തതിന് സെർബിയയുടെ സ്ട്രാഹിഞ്ച പാവ്‌ലോവിച്ചിന് മഞ്ഞ കാർഡ് ലഭിച്ചു. 10-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വെടിയുതിർത്ത നെയ്മറെ സെർബിയൻ ഡിഫൻഡർമാരുടെ മികച്ച പ്രതിരോധത്തിലൂടെ തടയിട്ടു. 13-ാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി കോർണർ. കോർണർ കിക്കിനിടയിൽ നെയ്മറെ പ്രതിരോധിക്കാൻ സെർബിയ കീപ്പർ മിലിങ്കോവിച്ച് ശ്രമിക്കുന്നതിനിടെ സാവിച് ക്രോസ്ബാറിന് മുകളിലൂടെ പന്ത് പഞ്ച് ചെയ്യുന്നു. വീണ്ടും ബ്രസീലിന് മറ്റൊരു കോർണർ ലഭിച്ചെങ്കിലും അതും ഗോൾ പോസ്റ്റിലേക്കെത്തിക്കാനായില്ല.
തുടക്കത്തിലെ ഞെട്ടലിനുശേഷം സെർബിയ മധ്യനിരയിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 31-ാം മിനിട്ടിൽ ബോക്‌സിലേക്ക് ഒരു ക്രോസ് വിടാൻ റാഫിൻഹ ശ്രമിച്ചെങ്കിലും സെർബിയ കീപ്പർ മിലിങ്കോവിച്ച്-സാവിച് ജാഗരൂകരായി അത് തടഞ്ഞു. 38-ാം മിനിട്ടു മുതൽ ബ്രസീൽ ബോക്‌സിലേക്ക് ഒരു മുന്നേറ്റം നടത്താൻ സെർബിയയ്ക്ക് മാന്യമായ പൊസഷൻ പിരീഡ് ലഭിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ പിന്നീട് ഉടനീളം കണ്ടത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ ഒന്നും ലഭിക്കാതെ തന്നെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങി.
പ്രതിഭാധാരാളിത്തം വേണ്ടുവോളുമുള്ള ഒരു ഘനിയാണ് ബ്രസീൽ. എന്തിനും പോന്ന പടയാളികൾക്കൊപ്പം മുൻനിരയിൽ നിന്ന് നയിക്കാൻ “നിർഭാഗ്യത്തിന്റെ കളിത്തോഴൻ neymer da silva santos jr” റും. ഖത്തറിന്റെ രണാങ്കണ ഭൂമിയിൽ പടവെട്ടി ആറാം കിരീടവുമായി സാമ്പ താളത്തിനൊപ്പം അതിമനോഹരമായി ചുവടുവെച്ച് ആ കിരീടമേന്തി ബ്രസീലേക്ക് പോകുന്നത് കാണാൻ കാത്തിരിക്കുന്ന ഒരുപിടി ആരാധകക്കൂട്ടങ്ങൾ അവർക്ക് ചുറ്റിനുമുണ്ട്.
വർണ്ണസുന്ദരമായ കാൽപ്പന്തുകളിയിൽ കാലുകൾ കൊണ്ട് വിസ്മയം തീർത്തവരാണ് സാക്ഷാൽ പെലെയുടെ കാനറിപ്പട. കാലിടറിയ വഴികളിൽ പകുതിവച്ചുപോയ ആറാം കീരിടമെന്ന സ്വപ്നം വീണ്ടെടുക്കാൻ ഒരു കൂട്ടം യുവതലമുറയുമായി അറേബ്യൻ നാട്ടിലേക്ക് വണ്ടികയറുബോൾ അവർക്ക് ആകെ ഒരേ ഒരു ലക്ഷ്യം മാത്രം, ഖത്തർ വേൾഡ് കപ്പ്.
പുത്തൻ താരോദയങ്ങൾ കൊണ്ടു സമ്പനമാണ് ബ്രസീൽ ടീം. വിനിയും, റാഫിയും, ആന്റണിയും, ജീസസും, റോഡ്രികൊയും, റീചാഡിസണും ഉൾപ്പെടെ കരുത്തുറ്റ ടീമുമായിട്ടാണ് ബ്രസീലിന്റെ വരവ്. 5 വേൾഡ് കപ്പ്, 4 കോൺഫെഡറേഷൻ കപ്പ് ,9 കോപ്പ അമേരിക്ക, 2 ഒളിംപിക്സ് മെഡൽ എന്നിവയാണ് ബ്രസീൽ ടീമിന്റെ മുതൽക്കൂട്ട്.
Story Highlights : FIFA World Cup 2022 Brazil vs Serbia half time update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here