‘വിഴിഞ്ഞത്ത് സമാധാനം വേണം’; ചര്‍ച്ച തുടരുമെന്ന് ഫാ. യൂജിന്‍ പെരേര

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന് വികാരി ജനറല്‍ അറിയിച്ചു. ചര്‍ച്ചകള്‍ നാളെയും തുടരും. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തുടര്‍ ചര്‍ച്ചകള്‍ ആവശ്യമെന്നും യൂജിന്‍ പെരേര പറഞ്ഞു. (We need peace in Vizhinjam Fr Eugene Pereira)
ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് രാവിലെ സര്‍വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Read Also: വിഴിഞ്ഞത്ത് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍; രാവിലെ സര്‍വകക്ഷിയോഗം ചേരും
തുറമുഖ നിര്‍മാണ വിഷയത്തില്‍ ചര്‍ച്ച ഇന്നും തുടരുമെന്നാണ് കളക്ടര്‍ അറിയിക്കുന്നത്. 144 പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. വിഴിഞ്ഞത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.
സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പൊലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.
Story Highlights : We need peace in Vizhinjam Fr Eugene Pereira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here