ഗ്രൂപ്പ് ഡി ‘പ്രീ ക്വാർട്ടർ’ ഇരു മത്സരങ്ങളും ആദ്യ പകുതി ഗോൾ രഹിതം

ഗ്രൂപ്പ് ഡിയിലെ ഓസ്‌ട്രേലിയ-ഡെന്മാർക്ക് മത്സരവും ഫ്രാൻസ്-ടുണീഷ്യ മത്സരവും ആരംഭിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു മത്സരങ്ങളും ഗോൾ രഹിതമായി. ഫ്രാൻസ്-ടുണീഷ്യ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ടുണീഷ്യന്‍ ആക്രമണങ്ങളാണ് കാണാനായത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ടുണീഷ്യയ്ക്ക് ഗോള്‍നേടാനായില്ല.(fifa world cup 2022 australia vs denmark, france vs tunisia)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
ഓസ്‌ട്രേലിയ – ഡെന്‍മാര്‍ക്ക് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് ജയം നിര്‍ണായകമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ പന്ത് കൂടുതലും ഡെന്‍മാര്‍ക്കാണ് കൈയടക്കിയത്. ഗോള്‍കീപ്പറും ക്യാപ്റ്റനുമായ മാത്യു റയാന്റെ സേവുകളാണ് പലപ്പോഴും ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തിയത്.
നിർണായക മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഡെന്മാർക്ക് പുറത്താകും. എന്നാൽ സമനില നേടിയാൽ ഓസ്‌ട്രേലിയയ്ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താം. ഫ്രാൻസ്-ടുണീഷ്യ മത്സരത്തിലെ ഫലത്തെ ആശ്രയിച്ചിരിക്കും സമനില നേടിയാൽ ആസ്‌ട്രേലിയയുടെ പ്രീക്വാർട്ടർ പ്രതീക്ഷ.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്. 3 പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ഒരു പോയിന്റ് നേടിയ ഡെന്മാർക്കും ടുണീഷ്യയും മൂന്നും നാലും സ്ഥാനത്താണ്.
Story Highlights: fifa world cup 2022 australia vs denmark, france vs tunisia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here