പെൺകുട്ടിയായതിനാൽ അച്ഛൻ ഉപേക്ഷിച്ചു, സംസാരിക്കാനാകുമോ എന്ന് സംശയിച്ച് ഡോക്ടർമാർ; ഇന്ന് പാട്ടുവേദിയിലെ താരമായി ശ്രിഥ!
സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങളും പ്രതിസന്ധികളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പല പ്രതിസന്ധികളും തരണം ചെയ്താണ് മിക്കവരും വിജയത്തിന്റെ പടികൾ കീഴടക്കിയത്. പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ഇടം നേടിയ പാട്ടുകാരിയാണ് ശ്രിഥ. തന്റെ ജീവിതത്തിലെ അങ്ങനെയൊരു ദുഃഖകാലം പാട്ടുവേദിയിൽ പങ്കിട്ടിരിക്കുകയാണ് ശ്രിഥയുടെ അമ്മ. പെൺകുട്ടികളെ ശാപമായി കണ്ടിരുന്ന ഒരു ജനവിഭാഗം മുൻപ് ഈ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴും അപൂർവമായ ചില സംഭവങ്ങൾ ഇതിന് ഉദാഹരണമായി സംഭവിക്കാറുമുണ്ട്.
ശ്രിഥയ്ക്കുമുണ്ട്, അങ്ങനെയൊരു കഥ. അമ്മയാണ് മകളുടെ ദുരിതകഥയെക്കുറിച്ച് പങ്കുവെച്ചത്. പെൺകുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞ് മൂന്നുവയസുവരെ ഒരു കോണ്ടാക്റ്റും ഇല്ലാതെ അച്ഛൻ പോയി. ഇപ്പോൾ അമ്മയും മകളും മാത്രമാണ് ഉള്ളത്. പരസ്പരം താങ്ങും തണലുമായി ഇരുവരും മുന്നോട്ട് പോകുന്നു. സഹായിക്കാൻ കനിവുള്ള ബന്ധുക്കൾ ഉണ്ടെന്ന് ശ്രിഥയുടെ ‘അമ്മ പറയുന്നു.
ജനനസമയത്ത് വളരെ തൂക്കം കുറഞ്ഞിരുന്ന ശ്രിഥ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു. ഭാവിയിൽ സംസാരിക്കാൻ സാധിക്കുമോ എന്ന് ഡോക്ടർമാർ സംശയവും പറഞ്ഞിരുന്നു. ഒട്ടേറെ ദുരിതങ്ങൾ മകൾ ഇതിനോടകം അതിജീവിച്ചുകഴിഞ്ഞു എന്ന് പറയുകയാണ് ‘അമ്മ. ഇപ്പോഴിതാ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പാട്ടുവേദിയിലെ മിടുക്കിയായി മാറിയിരിക്കുകയാണ് ശ്രിഥക്കുട്ടി. ശ്രിഥയുടെ ‘അമ്മ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ കണ്ണീരോടെയാണ് വിധികർത്താക്കൾ ഈ അനുഭവങ്ങൾ കേട്ടിരുന്നത്.
Story Highlights: sridha vaishna lifestory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here