ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയും പേറി അഞ്ച് വര്‍ഷങ്ങള്‍; ട്വന്റിഫോര്‍ ലോകത്തെ അറിയിച്ച ഹര്‍ഷിനയുടെ കഥ

11 സെന്റീമീറ്ററിലധികം നീളമുള്ള കത്രിക ശരീരത്തിനുള്ളില്‍ പേറി 32 വയസുകാരി ജീവിച്ചത് നീണ്ട അഞ്ച് വര്‍ഷങ്ങളാണ്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടേഴ്‌സ് മറന്നുവച്ചതായിരുന്നു കത്രിക. ശാരീരിക ബുദ്ധിമുട്ടുകളുടേയും യാതനകളുടേയും അഞ്ച് വര്‍ഷങ്ങള്‍ താണ്ടി തനിക്ക് നീതി കിട്ടിയ സംതൃപ്തിയോടെ പ്രതികരിക്കുമ്പോള്‍ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹര്‍ഷിനയുടെ പ്രതികരണം വൈകാരികമായിരുന്നു. കേരളം മുഴുവന്‍ തനിക്ക് ഒപ്പം നില്‍ക്കാന്‍ കാരണമായ ട്വന്റിഫോറിന് നിറഞ്ഞ നന്ദിയാണ് ഹര്‍ഷിന പങ്കുവച്ചത്. 24 impact story of harshina)
2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചെന്ന് വരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
Read Also: വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് പി. സതീദേവി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം.
ഹര്‍ഷിനയുടെ കഥ ട്വന്റിഫോറാണ് ആദ്യം പുറത്തുവിടുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നത് വരെ ട്വന്റിഫോര്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി. ഒരു മാധ്യമം എന്ന നിലയില്‍ ട്വന്റിഫോര്‍ നടത്തിയ സുപ്രധാന ഇടപെടലാണ് ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കിയത്.
Story Highlights: 24 impact story of harshina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here