ഗുജറാത്തില്‍ ആം ആദ്മിയുണ്ടാക്കിയ മുന്നേറ്റം എത്രത്തോളം നിര്‍ണായകമാണ്? ദേശീയ നേതാവായി ഉയര്‍ന്ന് കെജ്രിവാളും
ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്രതിപക്ഷത്തേക്ക് ആരെത്തുമെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായി ഉയരുന്നത്. 150 സീറ്റുകളില്‍ ബിജെപിയും 19 സീറ്റുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി 9 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. രാജ്യത്തെ ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടിയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ച കൂടിയാണ് ആം ആദ്മി പാര്‍ട്ടിയിലൂടെ രാജ്യം കാണുന്നത്. (how amazing aap show in gujarat)
കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് എഎപി നേട്ടമുണ്ടാക്കിയത്. 2017ല്‍ കോണ്‍ഗ്രസ് നേടിയത് 41 ശതമാനം വോട്ടുകളാണ്. ഇപ്പോള്‍ 30 ശതമാനം വോട്ടുകള്‍ മാത്രമേ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീണിട്ടുള്ളൂ. എഎപിക്ക് ഗുജറാത്തില്‍ ഇതുവരെ 11.9 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
ആറ് ശതമാനത്തിലധം വോട്ടുകള്‍ ഉറപ്പിക്കാനോ രണ്ടിലധികം മണ്ഡലങ്ങളില്‍ ജയിക്കാനോ കഴിഞ്ഞാല്‍ ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയിലേക്ക് ആം ആദ്മി പാര്‍ട്ടിക്ക് ഉയരാം. നാല് സംസ്ഥാനങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയായി വളരാന്‍ കഴിയുന്ന പാര്‍ട്ടികളെ ദേശീയ പാര്‍ട്ടിയായി കണക്കാക്കും. നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുവിഹിതമുള്ള പാര്‍ട്ടികളെയാണ് ദേശീയ പാര്‍ട്ടിയായി കണക്കാക്കുക.
സൂരത്ത്, രാജ്‌കോട്ട് മുതലായ സുപ്രധാന സീറ്റുകളില്‍ ഉള്‍പ്പെടെ വലിയ പ്രചരണമാണ് ആം ആദ്മി പാര്‍ട്ടി നടത്തിയത്. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ പ്രചാരണത്തില്‍ സജീവമായിരുന്നു.
രണ്ട് മുതല്‍ 13 സീറ്റുകള്‍ വരെ ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇത്തരത്തില്‍ എഎപിക്കും അതിലൂടെ അരവിന്ദ് കെജ്രിവാളിനും ദേശീയ പാര്‍ട്ടിയും ദേശീയ നേതാവുമായി ഉയരാം. 92 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം. ബിജെപിക്ക് ബദലാകുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ആം ആദ്മി പാര്‍ട്ടി കരുത്താര്‍ജിക്കുകയാണെന്ന് ഗുജറാത്തില്‍ നിന്ന് വരുന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നു.
Story Highlights: how amazing aap show in gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here