ചെന്നൈയിൽ ആത്‌മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ഇന്ന്

ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. നടക്കാവ് സ്വദേശി പത്തൊൻപത് വയസുള്ള മുഹമ്മദ് ആനിഖ് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഹാജർ കുറവെന്ന കാരണത്താൽ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ കോളേജ് അനുവദിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുടുംബത്തിനെ ആരോപണം. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ അർപ്പിക്കുന്നു.
ചെന്നൈ എസ്ആർഎം കോളേജിലെ ഒന്നാം വർഷ റെസ്‌പറേറ്റീവ് തെറാപ്പി വിദ്യാർഥിയാണ് മുഹമ്മദ് ആനിഖ്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read Also: പരീക്ഷയെഴുതാന്‍ സമ്മതിച്ചില്ല; ചെന്നൈയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി
ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് കോളജ് അധികൃതർ ആനിഖിനോട് പറഞ്ഞതായി ചില വിദ്യാർത്ഥികൾ അറിയിക്കുന്നുണ്ട്. പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഈ സെമസ്റ്റർ നഷ്ടപ്പെടുമെന്ന് ഓർത്ത് വിദ്യാർത്ഥി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും സൂചനയുണ്ട്. ഡിസംബർ പകുതിയോടെയാണ് ആനിഖ് കോളജിൽ നിന്ന് കോഴിക്കോട്ടെ വീട്ടിൽ അവധിക്കെത്തിയത്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസിൽ കയറാൻ കഴിയാതിരുന്നതെന്നും നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും പറയുന്നു.
വൈകീട്ട് മൂന്ന് മണിയോടെയാണ് നടക്കാവ് വീടിനുള്ളിൽ ആനിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ പരീക്ഷ തുടങ്ങാനിരിക്കുന്നതിനാൽ ആനിഖ് ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കൂട്ടുകാരെല്ലാവരും ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെ താൻ പോകുന്നില്ലെന്ന് ആനിഖ് എല്ലാവരേയും അറിയിക്കുകയായിരുന്നു.
Story Highlights: chennai suicide student postmortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here