എല്ലാ തുറമുഖങ്ങളിലും രണ്ടു മണിക്കൂറിനുള്ളിൽ ‘കസ്റ്റംസ് ക്ലിയറൻസ്’; ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാകാൻ പദ്ധതിയുമായി സൗദി

സൗദിയിലെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു . സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്നാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യകത്മാക്കിയത്.
സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും കൂടിയുള്ളതാണ് പുതിയ പദ്ധതി മുഴുവൻ കര, കടൽ, വ്യോമ തുറമുഖങ്ങളിലും കസ്റ്റംസ് ക്ലിയറൻസ് സംവിധാനത്തിൽ പ്രകടമായ വേഗം വരുത്തുന്നതാണ് പദ്ധതി ഈ മാസം 26ന് നടക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.
Read Also:സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി
പരസ്പര സഹകരണത്തിന്റെ ഒരു സുപ്രധാന ഘട്ടം പൂർത്തിയാക്കിയതിനുശേഷമാണ് രണ്ടു മണിക്കൂറിനുള്ളിൽ ക്ലിയറൻസ് സംരംഭം നടപ്പാക്കുന്നതെന്ന് അതോറിറ്റി ഗവർണർ സുഹൈൽ അബൻമി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയും വ്യാപാര സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമതയെ പിന്തുണക്കുകയും ബിസിനസ് രീതികൾ മെച്ചപ്പെടുത്തുകയും ചെയ്യും. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഭാഗമാണ് പദ്ധതിയെന്നും അതോറിറ്റി ഗവർണർ സുഹൈൽ അബൻമി പറഞ്ഞു.
Story Highlights: Saudi Arabia introducing ‘customs clearance within 2 hours’ all ports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here