Advertisement

‘ആളുകളെ ഫേസ് ചെയ്യാന്‍ നാണമായിരുന്നു, എല്ലാം ഞാന്‍ പതിയെ മാറ്റിയെടുത്തതാണ്’; മനസുതുറന്ന് ജുനൈസ്

January 25, 2023
Google News 1 minute Read
youtuber junais vp about his life

സാമൂഹ്യപ്രസക്തമായ വിഷയങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച് സോഷ്യല്‍ മിഡിയയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച വ്യക്തിയാണ് ജുനൈസ്.
ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വിഡിയോകളിലൂടെയാണ് ജുനൈസിലെ മലയാളികള്‍ക്ക് സുപരിചിതം. തന്റെ വിഡിയോകളില്‍ ആമിന എന്ന പേരില്‍ ജുനൈസ് തന്നെയാണ് കഥാപാത്രമായി എത്തുന്നത്. ട്വന്റിഫോറുമായി പങ്കുവച്ച് ജുനൈസിന്റെ വിശേഷങ്ങളിലേക്ക്.

ബാംഗ്ലൂരില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ജുനൈസ് കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കുന്നത്. പൂര്‍ണസമയം വിഡിയോ നിര്‍മാണത്തിലേക്ക് കടന്നതോടെ ഇനി ഇതാണ് വഴിയെന്ന് തീരുമാനിച്ചു. സൈറ്റിലേക്ക് വ്യൂവേഴ്‌സ് വന്നതോടെ മികച്ച കണ്ടന്റുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ആമിനയെ കുറിച്ച്?

എന്റെ ഉമ്മാന്റെ അനിയത്തിയുണ്ട്, പേര് ആമിന. ശരിക്കും പുളളിക്കാരിയുടെ ലൈഫാണ് ആ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തം അനുഭവങ്ങളും കുറേയൊക്കെ വിഡിയോകളില്‍ ചേര്‍ക്കാറുണ്ട്. ഒപ്പം സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളെ കൂടി ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചു. സാധാരണരീതിയില്‍ അത് ചെയ്താല്‍ ആളുകള്‍ക്ക് കണ്‍വേ ആകണമെന്നില്ല. സോ, കുറച്ച് എന്റര്‍ടെയന്‍ ആയി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നമ്മുടെ നാട്ടില്‍ എന്ത് നല്ല കാര്യം വന്നാലും ആര് നല്ലത് ചെയ്താലും അതംഗീകരിക്കാത്ത ചിലരുണ്ടാകും. അത്തരമൊരു ആളാണ് ആമിന.

വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ തീരെ ആക്ടീവ് ആയ ആളല്ലായിരുന്നു. അപ്പോഴൊക്കെ ഞാനൊരു പൊട്ടനാണെന്ന് മറ്റുള്ളവര്‍ പറഞ്ഞു. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും പറഞ്ഞു. അങ്ങനെയുള്ള കാര്യങ്ങള്‍കേട്ട് കേട്ട് നമ്മുടെയെല്ലാം ഉള്ളില്‍ പതിയെ പതിയെ ഒരു ടാലെന്റിങ്കിലും വളരും. പക്ഷേ ഇപ്പഴും ഞാന്‍ എവിടെയും എത്തിയിട്ടില്ല. ഇപ്പോഴും സീറോ തന്നെയാണ് ഞാനെന്ന വ്യക്തി. നമ്മുടെ ഉള്ളിലൊരു പാഷനോ ആഗ്രഹമോ ഉണ്ടെങ്കില്‍ അതിന് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുക… ജുനൈസ് പറയുന്നു.

Story Highlights: youtuber junais vp about his life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here