Advertisement

‘11.36ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 12 മണിയോടെ അഗ്നിരക്ഷാ സേനയുൾപ്പെടെയുള്ളവർ സജ്ജമായി’; വിമാനത്താവളത്തിൽ സ്വീകരിച്ച മുൻകരുതലുകൾ വ്യക്തമാക്കി അധികൃതർ

February 24, 2023
Google News 3 minutes Read
Thiruvananthapuram airport brief on air india IX 385 full emergency events

അഞ്ചിലേറെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറകകുന്നത്. ഇന്ന് രാവിലെ 9.45ന് പറന്നുയർന്ന എയർ ഇന്ത്യയുടെ IX 385 വിമാനം പറക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തുരയുകയും ഹൈഡ്രോളിക് ഗിയറിന് തകരാർ സംഭവിക്കുകയുമായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങൾ മൂലം തിരുവന്തപുരത്തേക്ക് ലാൻഡിംഗ് മാറ്റുകയായിരുന്നു. ( Thiruvananthapuram airport brief on air india IX 385 full emergency events )

യാത്രക്കാരുടെ സുരക്ഷയ്ക്കായി എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും തിരുവനന്തപുരം വിമാനത്താവളം അധികൃതർ സ്വീകരിച്ചിരുന്നു. രാവിലെ 11.36 ഓടെ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചത് പ്രകാരം കേരള പൊലീസ്, കേരള അഗ്നിസുരക്ഷാ സേന, ആശുപത്രി അധികൃതർ എന്നിവരെല്ലാം ഗേറ്റ് നമ്പർ 11ൽ 12.03 ഓടെ എത്തിച്ചേർന്നിരുന്നു. മൂന്ന് എയർക്രാഫ്റ്റ് ക്രാഷ് ഫയർ ടെൻഡറുകളും ആംബുലൻസുകളും റൺവേയുടെ നിശ്ചിത ഇടങ്ങളിൽ നില ഉറപ്പിച്ചു.

Read Also: ഇന്ധനം തീര്‍ക്കാന്‍ ആകാശത്ത് വട്ടമിട്ട് പറക്കല്‍; അഞ്ചിലേറെ മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് IX 385 വിമാനം

എന്നാൽ അപകടങ്ങളൊന്നുമില്ലാതെതന്നെ വിമാനം 12.15 ഓടെ പറന്നിറങ്ങി. വിമാനത്തിൽ നിന്ന് യാത്രക്കാരെ ടെർമിനൽ രണ്ടിലേക്ക് 12.30 ഓടെ മാറ്റുകയും അവർക്ക് വേണ്ട ഭക്ഷണ-പാനീയങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ദമ്മാമിലേക്ക് 17.18 ഓടെ പറന്നുയർന്നു. മറ്റ് വിമാനങ്ങളെല്ലാം കൃത്യ സമയത്ത് തന്നെ യാത്ര നടത്തി.

Story Highlights: Thiruvananthapuram airport brief on air india IX 385 full emergency events

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here