ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിര്‍മിതമാകാനുള്ള സാധ്യതയില്ല; കളക്ടറുടെ റിപ്പോര്‍ട്ട്

ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിര്‍മിതമാണെന്ന വാദം തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. തീപിടുത്തം മനുഷ്യനിര്‍മിതമാകാനുള്ള സാധ്യതയില്ല. മാലിന്യക്കൂമ്പാരത്തില്‍ രാസവിഘടന പ്രക്രിയ നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.( Brahmapuram fire is not man made Collector’s Report)
കൂടുതല്‍ ഹിറ്റാച്ചികളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും എത്തിച്ച് ഇന്ന് രാത്രി മുഴുവന്‍ പ്രവൃത്തികള്‍ തുടരും. നാളത്തോടെ തീ പൂര്‍ണമായി അണക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷനെയും ജില്ലാ കളക്ടറെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി കോര്‍പ്പറേഷനെയും ജില്ലാ കളക്ടറെയും രൂക്ഷമായി വിമര്‍ശിച്ചത്. ജില്ലാ കളക്ടര്‍ക്ക് വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. രണ്ട് ദിവസം കൊണ്ട് തീ അണയ്ക്കുമോയെന്നു പറഞ്ഞിരുന്നോയെന്നും കോടതിയില്‍ നേരിട്ടു ഹാജരായ കളക്ടറോട് ഡിവിഷന് ബഞ്ച് ചോദിച്ചു.
അത്തരം റിപ്പോര്‍ട്ടാണ് ഫയര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നായിരുന്നു മറുപടി. നഗരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നാളെ മുതല്‍ ശേഖരിക്കുമെന്ന് കോര്പ്പറേഷന് സെക്രട്ടറിയും മറുപടി നല്കി. മാലിന്യ ശേഖരണത്തിന് ആവശ്യമായ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരില്ലെന്നും നിലവില്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ജനറേറ്റര്‍ ഉപയോഗിച്ചാണെന്നും കോര്പ്പറേഷന് കോടതിയെ അറിയിച്ചു. തടസ്സങ്ങളില്ലാതെ പ്രത്യക വൈദ്യുതി ബന്ധം പ്ലാന്റില്‍ സ്ഥാപിക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു.
Story Highlights: Brahmapuram fire is not man made Collector’s Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here