മോദി സർക്കാരിനെതിരായുള്ള രണ്ടാഘട്ട കർഷക പോരാട്ടത്തിന് കർഷകസംഘടനകൾ; രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചു

ഐതിഹാസിക കർഷക സമരത്തിന്റ രണ്ടാം ഘട്ടം പ്രഖ്യാപിച്ച്, കിസാൻ മഹാപഞ്ചായത്ത് ഡൽഹി രാംലീല മൈതാനത്ത് ചേർന്നു.മിനിമം താങ്ങു വിലക്ക് നിയമ പരിരക്ഷ അടക്കം 10 ഇന ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് കർഷകർ പുതിയ സമരമുഖം തുറന്നത്. ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്ക് ശക്തിപ്പെടുത്തുമെന്ന് സംയുക്ത കിസാൻ സഭ നേതാക്കൾ വ്യക്തമാക്കി.(Farmers organizations protest against central government)
മോദി സർക്കാരിനെതിരായുള്ള രണ്ടാഘട്ട കർഷക പോരാട്ടത്തിനാണ് ഡൽഹി രാംലീല മൈതാനിൽ തുടക്കമായത്. ഡൽഹിഅതിർത്തികളിലെ സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കർഷകർ രണ്ടാംഘട്ട സമരത്തിന് ഇറങ്ങുന്നത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
മിനിമം താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ നൽകുക, കേന്ദ്രസർക്കാർ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കർഷക നേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാർഷിക ലോണുകളും എഴുതിത്തള്ളുക, കർഷക വിരുദ്ധമായ വൈദ്യുതി ബിൽ അടിയന്തരമായി പിൻവലിക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് മഹാ പഞ്ചായത്ത് മുന്നോട്ട് വക്കുന്നത്.
ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിൽ, കേന്ദ്രസർക്കാരിനേതിരായ പ്രക്ഷോഭം എല്ലാ സംസ്ഥാന ങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
കോർപ്പറേറ്റുകളെ തുരത്തു, മോദി സർക്കാരിനെ താഴെ ഇറക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് കർഷക മഹാപഞ്ചായത്ത്.വിവിധ സംസ്ഥാങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം കർഷകർ മഹാപഞ്ചായത്തിൽ പങ്കെടുത്തു. മഹാപാഞ്ചായത്തിനോട് അനുബന്ധിച്ച് ഡൽഹി അതിർത്തികളിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്.
Story Highlights: Farmers organizations protest against central government