Advertisement

‘തല’യുടെ കൊലമാസ് സിക്സർ; 41-ാം വയസിലും ഫിനിഷിംഗ് പവർഫുൾ തന്നെ

March 31, 2023
Google News 5 minutes Read
MS Dhoni

ക്രിക്കറ്റ് കളി നിർത്തി കമന്റേറ്ററായി വീട്ടിൽ ഇരിക്കേണ്ട സമയമെന്ന് വിമർശകർ പറയുന്ന 41-ാം വയസിലും തെല്ലുംകോട്ടം തട്ടാത്ത ഫിനിഷിംഗ് മികവിൽ മാസായി സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെതിരെ എട്ടാമനായി ബാറ്റിങിന് ഇറങ്ങിയ ധോണി ഏഴ് പന്തിൽ 14 റൺസ് നേടി പുറത്താകെ നിന്നു. ജോഷ്വാ ലിറ്റിൽ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ധോണി സ്റ്റൈലിൽ സിക്സർ പറത്തുന്ന കാഴ്ച ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. അതേ ഓവറിൽ തന്നെ തന്റെ ഫിനിഷിംഗ് പാടവം എടുത്തുകാണിച്ച് ഒരു മിന്നൽ ബൗണ്ടറി കൂടെയുണ്ടായിരുന്നു ധോണി വക. തലയുടെ കൊലമാസ് ഫിനിഷിംഗ് എവിടെയും പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഇന്ന് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്.

ഐപിഎല്‍ ആവേശം വാനോളമുയര്‍ത്തിയായിരുന്നു ചെന്നൈയുടെ ബാറ്റിംഗ് . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 50 ബോളില്‍ 92 റണ്‍സെടുത്ത ഗെയ്ക്‌വാദിന്റെ മിന്നലാട്ടത്തില്‍ അടിച്ചെടുത്തത് 178 റണ്‍സാണ്. 9 സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ക്‌വാദിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ കോണ്‍വേയെ ഒറ്റ റണ്‍സില്‍ ഷമി മടക്കിയിട്ടും മുന്‍നിര ബാറ്റര്‍മാര്‍ വലിയ പ്രകടനത്തിലേക്ക് എത്താതിരുന്നിട്ടും ഒരറ്റത്ത് പൊരുതി നിന്ന ഗെയ്ക്‌വാദ് ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. കോണ്‍വേയുടെ വിക്കറ്റ് നേടിയതോടെ ടൈറ്റണ്‍സ് താരം മുഹമ്മദ് ഷമി ഐപിഎല്‍ നൂറ് വിക്കറ്റ് ക്ലബ്ബിലുമെത്തി.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാഷിദ് ഖാനും 33 റണ്‍സ് വിട്ടുകൊടുത്ത് അല്‍സാരി ജോസഫും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ സെഞ്ച്വറി ഉറപ്പിച്ച ഗെയ്ക്‌വാദിനെ പുറത്താക്കിയത് അല്‍സാരി ജോസഫാണ്. ചെന്നൈ നിരയില്‍ മോയിന്‍ അലിയ്ക്ക് മാത്രമാണ് ഗെയ്ക്‌വാദിനെ കൂടാതെ 20 റണ്‍സിനപ്പുറം നേടാനായത്. അലി 17 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെ 18 പന്തില്‍ 19 റണ്‍സ് നേടി ഷമിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായി.

Read Also: ഐപിഎല്‍ ഉദ്ഘാടന മത്സരം; ചെന്നൈയ്‌ക്കെതിരെ ഗുജറാത്തിന് 179 റണ്‍സ് വിജയലക്ഷ്യം

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരാണ് ചെന്നൈ സ്‌കോര്‍ 178ല്‍ ഒതുക്കിയത്. പരുക്കിന്റെ പിടിയിലാണെന്നും കളിയ്ക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്തകളെ തള്ളി സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണി എട്ടാമനായി ക്രീസിലെത്തി. ഏഴ് പന്ത് നേരിട്ട ധോണി 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിര്‍ത്താതെയുള്ള ആരാധക കൈയടികള്‍ക്കിടയിലാണ് ധോണി ബാറ്റ് വീശിയത്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ധോണി നേടിയ പടുകൂറ്റന്‍ സിക്‌സ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തി. ഐപിഎല്‍ കരിയറിലെ ധോണിയുടെ 230-ാം സിക്‌സായിരുന്നു അത്.

സ്വന്തം മണ്ണില്‍ ഐപിഎല്‍ 2023ലെ ആദ്യ മത്സരം വിജയിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് മറുപടി ബാറ്റിംഗിനിറങ്ങുക.

Story Highlights: IPL 2023: MS Dhoni Hits Massive Six In CSK vs GT Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here