നേതാക്കള്‍ വിട്ടുപോയതും അഴിമതി ആരോപണവും കര്‍ണാടകയില്‍ ബിജെപിയെ ബാധിച്ചിട്ടേയില്ല: രാജീവ് ചന്ദ്രശേഖര്‍

കര്‍ണാടകയില്‍ ബിജെപിക്ക് ശക്തിക്ഷയം ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതി ആരോപണങ്ങളും നേതാക്കള്‍ വിട്ടുപോയതുമൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. അഴിമതിക്കാരായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (Rajeev chandrasekhar Karnataka election 2023 )
കര്‍ണാടകയില്‍ ബിജെപിക്ക് തുടര്‍ ഭരണത്തിന് നൂറ് ശതമാനം സാധ്യതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതിക്കാരായ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും തള്ളിക്കളഞ്ഞവരാണ് കര്‍ണാടകയിലെ ജനങ്ങള്‍. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അഴിമതി ആരോപണമുന്നയിച്ചവരോട് മുഖ്യമന്ത്രി കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നതാണെന്നും ഇതുവരെ ആരും കേസ് കൊടുത്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. 2018ല്‍ മാറ്റം വേണമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ തീരുമാനിച്ചു. ഇത്തവണ ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Rajeev chandrasekhar Karnataka election 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here