എഐ ക്യാമറ വിവാദം: സിബിഐ ഡയറക്ടർക്ക് പരാതി നൽകിയെന്ന് ശോഭ സുരേന്ദ്രൻ

ഐഐ ക്യാമറ വിവാദത്തിൽ സിബിഐ ഡയറക്ടർക്ക് പരാതി നൽകിയാതായി ശോഭ സുരേന്ദ്രൻ ട്വന്റി ഫോറിനോട്. ട്വന്റി ഫോറിന്റെ ‘എൻകൗണ്ടറി’ലാണ് ശോഭ സുരേന്ദ്രൻ പ്രതികരണം നടത്തിയത്. ക്യാമറയ്ക്ക് ടെണ്ടർ നൽകിയ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബു വിവിധ മേഖലകളിൽ നിന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപൊക്കുന്ന ആളാണ് എന്ന അവർ വ്യക്തമാക്കി. Shobha Surendran Reports AI Camera Controversy to CBI Director
പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്റർ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടർ രാംജിത്ത് എന്നാണ് ശോഭാ സുരേന്ദ്രന്റെ ഇന്ന് രാവിലെ ആരോപണം ഉയർത്തിയത്. ടെണ്ടറുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ രാംജിത് വീഡിയോ കോൺഫെറൻസ് വഴി പങ്കെടുത്തിട്ടുണ്ട്. കൂടാതെ,സൂം മീറ്റിംഗിൽ പ്രകാശ് ബാബു വ്യാജ ഐഡി വഴി കയറി ചർച്ചക്ക് നേതൃത്വം നൽകിയതായും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
കരാറുകൾ മാറ്റി നൽകുന്നത് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ കുടുംബത്തിന് പണമുണ്ടാകാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപണത്തിൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷം എന്തുകൊണ്ട് പ്രകാശ് ബാബുവിന്റെ പേര് പറയുന്നില്ല എന്ന ചോദ്യവും അവർ ഉയർത്തി. വിഷയത്തിൽ പ്രതിപക്ഷം നിയമപരമായി നീങ്ങണം. എല്ലാ ആരോപണങ്ങളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: Shobha Surendran Reports AI Camera Controversy to CBI Director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here