കാട്ടാക്കട കോളജിലെ ആൾമാറാട്ടം; വിദ്യാർത്ഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി ആർ. ബിന്ദു
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ ഗവർണർക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ഗവർണറുടെ അഭിപ്രായപ്രകടനത്തിനാണ് മന്ത്രി മറുപടി നൽകിയത്. വിദ്യാർത്ഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പാൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവ്വകലാശാലകളിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
Read Also: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട വിവാദം; അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎൽഎമാർ
യൂണിയന്റെ ബലത്തിൽ പലരും നിയമം കൈയ്യിലെടുക്കുകയാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. ഭീകരമായ അവസ്ഥയാണിത്. കേരളത്തിൽ നിയമലംഘനം തുടർച്ചയാവുകയാണ്. കേരളം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പലരും പഠിക്കാൻ പുറത്തേക്ക് പോവുകയാണ്. പലപ്പോഴും നാലുവർഷ കോഴ്സ് അഞ്ചര വർഷം നീളുന്ന സാഹചര്യവുമുണ്ട്. പൊതു താല്പര്യം കണക്കിലെടുത്തുള്ള ഓർഡിനൻസിൽ ഒപ്പിടുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
Story Highlights: Impersonation at Kattakkada College; R Bindu response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here