എഐ ക്യാമറ വിവാദം: അഴിമതി പുറത്തു കൊണ്ട് വന്നപ്പോൾ പലരും പുച്ഛിച്ചു തള്ളിയെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി. റോഡ് സുരക്ഷക്ക് എതിരല്ല. അഴിമതി പുറത്തു കൊണ്ട് വന്നപ്പോൾ പലരും പുച്ഛിച്ചു തള്ളി. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. നേട്ടം മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിക്ക് ലഭിക്കുന്നു. പദ്ധതി ചെലവ് 232 കോടിയിലേക്ക് എത്തിച്ചത് അഴിമതിക്ക് വേണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Ramesh Chennithala on High Court order on AI camera scandal
ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കണം എന്ന് കേരളം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
Read Also: അനുമതിയില്ലാതെ കമ്പനികൾക്ക് പണം നൽകരുത്; എഐ ക്യാമറ വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ
എഐ ക്യാമറ വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍ അംഗീകാരമെന്ന് വി ഡി സതീശന്‍. ഹൈക്കോടതി ഇടപെടല്‍ സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. വിഷയത്തെ നിയമപരമായി നേരിട്ടത് സര്‍ക്കാര്‍ ഒളിച്ചോടിയതുകൊണ്ടാണ്. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
Story Highlights: Ramesh Chennithala on High Court order on AI camera scandal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here