‘എം.കെ കണ്ണൻ ഹാജരാക്കിയതിൽ അവശ്യ രേഖകളില്ല’; കരുവന്നൂർ തട്ടിപ്പിൽ രേഖകൾ സ്വീകരിക്കാതെ ഇ.ഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണി ഇടപാട് കേസിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ഇ.ഡി. ഹാജരാക്കിയ രേഖകളിൽ കുടുംബത്തിൻ്റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളുമില്ല. കണ്ണൻ ഹാജരാക്കിയ രേഖകൾ ഇഡി സ്വീകരിച്ചില്ല. രേഖകൾ ഉടൻ ഹാജരാക്കണമെന്നും നിർദേശം.
ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ എന്നിവ കൈമാറാനാണ് ഇഡി നിർദേശിച്ചിരുന്നത്. നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല. കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു.
അതേസമയം കേസില്‍ വടക്കാഞ്ചേരി നഗരസഭ സിപിഎം കൗൺസിലർ മധു അമ്പലപുരം ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മധു ഹാജരായത്. എന്നാല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഇതുവരെയും ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നല്‍കിയിട്ടും സുനില്‍കുമാര്‍ ഹാജരായില്ല.
Story Highlights: ED did not accept the documents in the Karuvannur scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here