Advertisement

റിസ്‌വാനും ഷക്കീലും തുണച്ചു; നെതർലൻഡ്സിനെതിരെ പാകിസ്താന് മികച്ച സ്കോർ

October 6, 2023
Google News 1 minute Read
pakistan innings netherlands cricket world cup

പാകിസ്താനെതിരെ ലോകകപ്പ് മത്സരത്തിൽ നെതർലൻഡ്സിന് 287 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസെടുക്കുന്നതിനിടെ എല്ലവരും പുറത്തായി. 68 റൺസ് വീതം നേടിയ സൗദ് ഷക്കീലും മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർമാർ. നെതർലൻഡ്സിനായി ബാസ് ഡെ ലീഡ് 4 വിക്കറ്റ് വീഴ്ത്തി.

നാലാം ഓവറിൽ ഫഖർ സമാനെ (12) പുറത്താക്കിയ ലോഗൻ വാൻ ബീക്ക് നെതർലൻഡ്സിന് മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് സൂപ്പർ താരം ബാബർ അസമിനെ (5) കോളിൻ അക്കർമാനും ഇമാമുൽ ഹഖിനെ (15) പോൾ വാൻ മീക്കരനും മടക്കിയതോടെ പാകിസ്താൻ 3 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലേക്ക് വീണു. ഇവിടെനിന്നാണ് മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ഒന്നിച്ചത്. ഷക്കീൽ ആക്രമിച്ചുകളിച്ചപ്പോൾ റിസ്‌വാൻ താരത്തിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 120 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കായത്. 52 പന്തിൽ 68 റൺസ് നേടിയ ഷക്കീലിനെ വീഴ്ത്തിയ ആര്യൻ ദത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 75 പന്തിൽ 68 റൺസ് നേടിയ മുഹമ്മദ് റിസ്‌വാനെ മടക്കിയ ബാസ് ഡെ ലീഡ് നെതർലൻഡിനെ വീണ്ടും കളിയിലേക്ക് തിരികെയെത്തിച്ചു.

Read Also: ഏകദിന ലോകകപ്പ്: ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ല

ബാസ് ഡെ ലീഡിൻ്റെ പന്തിൽ ഇഫ്തിക്കാർ അഹ്മദ് (9) വേഗം പുറത്തായെങ്കിലും ഏഴാം വിക്കറ്റിൽ മുഹമ്മദ് നവാസും (39) ഷദാബ് ഖാനും (32) ചേർന്ന കൂട്ടുകെട്ട് പാക് ഇന്നിംഗ്സിനെ ട്രാക്കിലെത്തിച്ചു. 64 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 300നു മുകളിൽ പാകിസ്താൻ നേടുമെന്ന ഘട്ടത്തിൽ നെതർലൻഡ്സ് തിരിച്ചടിച്ചു. ഷദാബിനെ ബാസ് ഡെ ലീഡ് പുറത്താക്കിയപ്പോൾ നവാസ് റണ്ണൗട്ടായി. അവസാന വിക്കറ്റിൽ ഷഹീൻ അഫ്രീദിയുടെയും (12 പന്തിൽ 13 നോട്ടൗട്ട്) ഹാരിസ് റൗഫിൻ്റെയും (14 പന്തിൽ 16) കൂറ്റനടികൾ പാകിസ്താനെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.

Story Highlights: pakistan innings netherlands cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here