Advertisement

വിജയിയുടെ ലിയോ കണ്ടു, എല്‍സിയു തന്നെ; റിവ്യൂവുമായി ഉദയനിധി സ്റ്റാലിൻ

October 18, 2023
Google News 3 minutes Read

വിജയ് ചിത്രം ‘ലിയോ’ തിയേറ്ററിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ ട്വിറ്റുമായി ഉദയനിധി സ്റ്റാലിൻ. ചിത്രം എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയത്തിന് മറുപടിയാണ് ഉദയനിധി നല്‍കുന്നത്. (udayanidhistalin drops hint about leo lcu)

ലിയോ കണ്ട ശേഷം എക്‌സിലാണ് ഉദയനിധി ,ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന സൂചന നല്‍കിയത്. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ റിലീസ് നാളെയാണ്. ലോകേഷ് കനകരാജും ടീമും ചിത്രത്തെക്കുറിച്ച് അധികമൊന്നും വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് ഉദനയിധിയുടെ പോസ്റ്റ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്നർ. ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് നാളെ റിലീസാകുന്നത്.

ഉദനയിധിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു, “ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം. ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്മൈലിയും ഉദയനിധി നല്‍കിയിരിക്കുന്നത്.

എല്‍സിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറയുന്നത്. എന്നാല്‍ സംവിധായകന്‍ ലോകേഷോ ചിത്രത്തിന്‍റെ അണിയറക്കാരോ ഇതിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേ സമയം എല്‍സിയു എന്നതിനൊപ്പം ഉദയനിധി ഇട്ട സ്മൈലി ശരിക്കും അത് കളിയായി പറഞ്ഞതാകാം എന്നാണ് ചില സിനിമ നിരീക്ഷകര്‍ അനുമാനിക്കുന്നത്.

അതേ സമയം വിക്രം ആയിരുന്നു ലോകേഷിന്‍റെ ഇതിന് മുന്‍പുള്ള ചിത്രം.ഈ ചിത്രം ഇറങ്ങുന്നതിന് തലേന്ന് രാത്രി ലോകേഷ് ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. അതായത് വിക്രം കാണുന്നതിന് മുന്‍പ് തന്‍റെ ചിത്രം കൈതി ഒന്നുകൂടി കാണുന്നത് നല്ലതാണ് എന്നാണ് ലോകേഷ് അന്ന് പറഞ്ഞത്. എന്തായാലും അത്തരത്തില്‍ ഒരു സന്ദേശം റിലീസിന് തലേദിവസം ലോകേഷ് നല്‍കുമോ എന്ന ചിന്തയിലാണ് ആരാധകർ.

Story Highlights: udayanidhistalin drops hint about leo lcu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here