Advertisement

സ്കൂട്ടർ ഓടിക്കാൻ എഐ; ഓല സോളോ ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് സ്കൂട്ടർ എത്തി

April 3, 2024
Google News 5 minutes Read

ഇന്ത്യയിൽ ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഓല. ഓല സോളോ എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ ഏപ്രിൽ ഒന്നിന് ഓല സിഇഒ ഭവീഷ് അ​ഗർവാൾ ആണ് അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും.

സ്കൂട്ടർ തനിയെ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ എഐ സ്കൂട്ടർ ഏപ്രിൽ ഫൂളായി ഏപ്രിൽ ഒന്നിനായിരുന്നു അവതരിപ്പിച്ചതുകൊണ്ട് പലരും വിശ്വസിക്കാൻ തയാറായിരുന്നില്ല. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വരികയായിരുന്നു. ഒരു ഏപ്രിൽ ഫൂൾ തമാശയല്ല! ഞങ്ങൾ ഇന്നലെ ഒല സോളോ പ്രഖ്യാപിച്ചു എന്ന് വീഷ് അ​ഗർവാൾ എക്സിൽ പോസ്റ്റ് ചെയ്തു. ഒല സോളോ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓല സോളോയുടെ വീഡിയോ ഇതിനോടകം 1,83,000-ലധികം ആളുകൾ കാണികയും വാഹന പ്രേമികളിൽ നിന്ന് നിരവധി പ്രതികരണങ്ങളും നേടുകയും ചെയ്തു. 22 ഭാഷകളിൽ ആശയവിനിമയം സാധ്യമാക്കുന്ന ക്രുത്രിമിൻ്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വോയ്‌സ് ഇൻ്റർഫേസ് ഓല സോളോയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ്. ഹെൽമെറ്റ് ആക്ടിവേഷനായി സോളോ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്നു.

സീറ്റ് അലേർട്ടുകൾ വൈബ്രേറ്റുചെയ്യുന്നതിലൂടെ അപകടസാധ്യതകൾക്കോ ​​വരാനിരിക്കുന്ന തിരിവുകൾക്കോ സൂചനകൾ നൽകിക്കൊണ്ട് സ്കൂട്ടർ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കുന്നു. കൂടാതെ ഓല സോളോയുടെ മറ്റൊരു സവിശേഷതയാണ് വിശ്രം മോഡ്. ഇത് ബാറ്ററി കുറവായിരിക്കുമ്പോൾ ഏറ്റവും അടുത്തുള്ള ഹൈപ്പർചാർജർ സ്വയം കണ്ടെത്തുകയും തടസ്സമില്ലാത്ത യാത്രകൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ദൂരം കണ്ടെത്തനായി ഈ ഇ-സ്കൂട്ടർ ലേസർ പൾസുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ സോളോ ചുറ്റുപാടുകളെ കൃത്യമായി ത്രീഡി മാപ്പിങ് ചെയ്യുന്നു.

Story Highlights : India’s First Autonomous Electric Scooter Ola Solo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here