Advertisement

‘ബുദ്ധ പൂർണ്ണിമയിലെ നെഹ്റു’; ഓർമ്മകൾ പങ്കുവെച്ച് ജയറാം രമേശ്

May 27, 2024
Google News 2 minutes Read

1964 മെയ് 27, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 74ആം വയസ്സിൽ അന്ത്യശ്വാസം വലിച്ച ദിവസമായിരുന്നു അത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളിയും സ്വതന്ത്ര ഇന്ത്യയിൽ നീണ്ട 17 വർഷം കോൺഗ്രസ് സർക്കാരിനെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് നയിക്കുകയും ചെയ്തത് ജവഹർലാൽ നെഹ്റുവായിരുന്നു. ആദ്യ മൂന്നു തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ അദ്ദേഹത്തിന്റെ അറുപതാം ചരമവാർഷികം കോൺഗ്രസ് ആസ്ഥാനത്ത് ആചരിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ അവസാന ദിവസങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഒരു നീണ്ട ഒരു കുറിപ്പാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്‌ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. “1964 മെയ് 22ന് അദ്ദേഹം മാസംതോറും നടത്താറുള്ള പതിവു വാർത്താസമ്മേളനത്തിന്റെ അവസാന നിമിഷത്തിൽ ഒരു മാധ്യമ പ്രവർത്തകൻ തന്റെ പിൻഗാമി ആരായിരിക്കും എന്ന് അദ്ദേഹത്തോട് ചോദിച്ചു, ഈ അടുത്ത് ഒന്നും താൻ മരിക്കാൻ പോകുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി” – ജയ്റാം രമേശ്‌ എഴുതി.

“അതിനുശേഷം ഡെറാഡൂണിലേക്ക് പോയ അദ്ദേഹം കുറച്ചുദിവസം അവിടെ ചെലവഴിച്ചു. അവിടെവച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ ചിത്രം പകർത്തപ്പെട്ടത്. മെയ് 26നാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചെത്തിയത്. ജപ്പാനിലെ സെയ്ഷേ ഹെറോഷയ്ക്ക് ആ രാത്രി അയച്ച കത്താണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ ഔദ്യോഗിക പ്രവർത്തി. മെയ് 27ന് പുലർച്ചെ 6.25 ഓടെയാണ് അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
ബുദ്ധന്‍റെ ജീവിതവും ആദർശങ്ങളുമായിരുന്നു എക്കാലവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സ്റ്റഡി റൂമും ബെഡ്റൂമും എല്ലാം അതിന് സാക്ഷികളാണ്. അതിശയകരമെന്നോണം ഭൂമിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസം ബുദ്ധ പൂർണിമ ദിനത്തിലായിരുന്നു, അവസാനമെഴുതിയ കത്താകട്ടെ ഒരു ബുദ്ധ വിശ്വാസിക്കുള്ളതും.

Read Also: ഇന്ത്യയ്ക്ക് പിറവി നല്‍കിയ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍; ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികം ഇന്ന്

നെഹ്‌റുവിൻ്റെ ചരിത്രവായനയും സ്ഥാപിതമാകുന്ന പുതിയ റിപ്പബ്ലിക് ഓഫ് ഇന്ത്യയുമായി പ്രാചീനതയെ ബന്ധിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹവും ബുദ്ധൻ്റെ പ്രചാരകനായ അശോകചക്രവർത്തിയുടെ രണ്ട് പൈതൃകങ്ങൾ – ദേശീയ പതാകയിലെ ചക്രം, സാരാനാഥ് സിംഹത്തിൻ്റെ തലസ്ഥാനം എന്നിവ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.”- ജയ്റാം രമേശ് കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here