‘കാഫിർ സ്‌ക്രീൻഷോട്ട്’ ഉറവിടം കണ്ടെത്തണം; യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ

‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദത്തിൽ അന്വേഷണത്തിൽ പരാതിയുമായി യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല. വിവാദ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹരജി നാളെ കോടതി പരിഗണിക്കും.
യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് കേസിൽ ആരോപണവിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ആരോപിച്ചു. കാഫിർ പ്രയോഗമുള്ള വാട്‌സ്ആപ്പ് സന്ദേശത്തെക്കുറിച്ച് ആദ്യം പൊലീസിനെ വിവരമറിയിച്ചത് താനാണെന്ന് ഹർജിക്കാരൻ വാദിച്ചു.
എന്നാൽ, തന്നെ പ്രതിയാക്കി വടകര പൊലീസ് കേസെടുക്കുകയാണു ചെയ്തത്. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ.ഡിയിലാണ് ആദ്യമായി ഇതു താൻ കണ്ടതെന്നും കാസിം വാദിച്ചു. നിലവിൽ ഈ കേസിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. സത്യം പുറത്തുവരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെട്ടു.
Story Highlights : Youth League Against Kafir Screenshot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here