Advertisement

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: കെ കെ ലതികയ്ക്ക് എതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഐഎം

June 18, 2024
3 minutes Read
Kafir screenshot controversy CPIM to fight campaign against KK Lathika

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കെ.കെ ലതികയ്ക്ക് പിന്തുണയുമായി സി.പിഎം. ലതികക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.അതേ സമയം സംഘപരിവാര്‍ നടത്തുന്നതിനേക്കാള്‍ വൃത്തികെട്ട കാര്യങ്ങള്‍ ആണ് സി.പിഎം പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു .പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയും പ്രതികരിച്ചു. (Kafir screenshot controversy CPIM to fight campaign against KK Lathika)

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റില്‍ യുഡിഎഫ് കെ.കെ ലതികക്കെതിരായ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇത് ആദ്യമായാണ് ഈ വിഷയത്തില്‍ സി.പിഎമ്മിന്റ പ്രതികരണം. കെ.കെ ലതികയ്ക്ക് എതിരായ പ്രചാരണത്തെ ചെറുക്കും. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ യു.ഡി എഫിന്റെ ഈ പ്രചാരണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കെ.കെ ലതികയേയും സി.പിഎമ്മിനേയും എല്‍.ഡി എഫിനേയും കരിവാരിത്തേക്കാനാണ് ശ്രമം. വര്‍ഗീയ പ്രചാരണങ്ങളുടെ ഉറവിടം കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സി.പിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.സി.പി.ഐ എം എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പൊലിസിനെതിരെയായിരുന്നു ഷാഫി പറമ്പില്‍ എം.പിയുടെ പ്രതികരണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് പൊലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ കെ കെ ലതിക ഫെയ്‌സ് ബുക്കില്‍ നിന്ന് കാഫിര്‍ ഷോട്ട് പിന്‍വലിച്ചിരുന്നു.

Story Highlights : Kafir screenshot controversy CPIM to fight campaign against KK Lathika

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top