ടി20-യില്‍ ഇന്ത്യ സെമിയില്‍; ഓസ്ട്രേലിയയോട് 24 റണ്‍സ് വിജയം

സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ രോഹിത്തിന്റെ മിന്നും പ്രകടനത്തോടെയാണ് ഇന്നത്തെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ഓസിസിനെ രണ്ടാം ബാറ്റിങ്ങിനയച്ചത്. സൗത്ത് ആഫ്രിക്കക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.
ടി20-യില്‍ ഇന്ത്യ സെമിയില്‍; ഓസ്്‌ട്രേലിയയോട് 24 റണ്‍സ് വിജയം
സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ രോഹിത്തിന്റെ മിന്നും പ്രകടനത്തോടെയാണ് ഇന്നത്തെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ഓസിസിനെ രണ്ടാം ബാറ്റിങ്ങിനയച്ചത്. സൗത്ത് ആഫ്രിക്കക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. 206 റണ്‍സ് വിജയലക്ഷ്യമായി കളി തുടങ്ങിയ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസിസിന്റെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങി. ഇന്ത്യയോട് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യത ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍ – ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. മത്സരത്തില്‍ അഫ്ഗാന്‍ ജയിക്കുന്ന പക്ഷം ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം.
Read Also: T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മിന്നും ജയം; രോഹിത്തിന് അർധ സെഞ്ച്വറി
ടി20 മത്സരങ്ങളില്‍ സാധാരണയില്ലാത്ത സ്‌കോറിലേക്ക് ഇന്ത്യ എത്തിയതോടെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലില്‍ ആയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറില്‍ ഇന്ത്യ വെല്ലുവിളി ഉയര്‍ത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ആറ് റണ്‍സ് മാത്രമെടുപ്പിച്ച് മൈതാനത്ത് നിന്ന് പറഞ്ഞയച്ചു. നഷ്ടമായിരുന്നു. എന്നാല്‍ മൂന്നമനായി ക്രീസിലെത്തിയ ബാറ്റിങ് നിരയിലെ ശക്തനായ ട്രാവിസ് ഹെഡ് – ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസ്‌ട്രേലിയ പതിയെ മത്സരം അനുകൂലമാക്കാന്‍ തുടങ്ങി. അതിനിടെ കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യന്‍ ഫീല്‍ഡിങ് മോശമായതും മിച്ചല്‍ മാര്‍ഷിന് ഗുണം ചെയ്തു. 28 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു പുറത്തായപ്പോള്‍ മാര്‍ഷിന്റെ സമ്പാദ്യം.
തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ രണ്ട് റണ്‍സിന് മാര്‍ക്‌സ് സ്റ്റോയ്നിസിനെയും മടക്കി അക്ഷര്‍ പട്ടേല്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും തിളങ്ങാനായില്ല. ഒരു റണ്‍ മാത്രമായിരുന്നു വെയ്ഡിന് എടുക്കാനായത്. . വെയ്ഡിനു പിന്നാലെ 15 റണ്‍സുകള്‍ക്ക് ടിം ഡേവിഡിനെയും മടക്കിയ അര്‍ഷ്ദീപ് മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലാക്കി.
Story Highlights : T20 world cup Super eight match Australia vs India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here