Advertisement

എഡിജിപി അജിത് കുമാറിന് കുരുക്കാകുക ആര്‍എസ്എസ് കൂടിക്കാഴ്ച? നടപടി സ്ഥാനചലനത്തില്‍ ഒതുങ്ങിയേക്കില്ല

October 5, 2024
Google News 3 minutes Read
DGP hand over report against ADGP M R ajith Kumar

എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പി വി അന്‍വറിന്റെ പരാതിയും ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള നടപടി സ്ഥാനചലനത്തില്‍ ഒതുങ്ങില്ലെന്നാണ് സൂചന. (DGP hand over report against ADGP M R ajith Kumar)

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളിയെന്നാണ് പുറത്തുവരുന്ന വിവരം. കൂടിക്കാഴ്ചയില്‍ അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന ഗുരുതരമായ ആരോപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ എം ആര്‍ അജിത് കുമാറിനെതിരെ ഉണ്ടാകും. നാളത്തെ ദിനം അജിത് കുമാറിന് അതീവ നിര്‍ണായകമാകും.

Read Also: ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിക്ക് പേരായി; നാളെ മഞ്ചേരിയില്‍ കാത്തിരിക്കുന്ന സര്‍പ്രൈസ് എന്താകും?

എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും മാമി തിരോധാന കേസിലെയും വീഴ്ചകളില്‍ വിശദമായ അന്വേഷണത്തിന് ഡിജിപി ശിപാര്‍ശ ചെയ്തതായാണ് സൂചന. തൃശൂര്‍ പൂരം കലക്കലിലാണ് അജിത് കുമാറിന് കുരുക്കുണ്ടാകുന്നതെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആര്‍എസ്എസ് കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ വെട്ടിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടെത്തി ധരിപ്പിക്കും. അതിനുശേഷമാകും അജിത് കുമാറിനെതിരെ നടപടിയെടുക്കുക. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു.

Story Highlights : DGP hand over report against ADGP M R ajith Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here