കെ ഇ ഇസ്മായില്‍ വിഭാഗീയ പ്രവര്‍ത്തനം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് കെ പി സുരേഷ് രാജ്; സിപിഐ യോഗത്തില്‍ പൊട്ടിത്തെറി

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറി. കെ ഇ ഇസ്മായിലിനും സംസ്ഥാന നേതൃത്വത്തിനും എതിരെ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ആഞ്ഞടിച്ചു. വേരോടെ പിഴുത് മാറ്റിയ വിഭാഗീയതയെ വീണ്ടും പ്രതിഷ്ഠിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ഇതോടൊപ്പം കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. (CPI leader K P suresh against K E ismail)
കെ ഇ ഇസ്മായില്‍ വിഭാഗീയ പ്രവര്‍ത്തനം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് സംസ്ഥാന കൗണ്‍സിലില്‍ ആഞ്ഞടിച്ചു. കെ ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയായി വന്ന കാലം മുതലേ കെ ഇ ഇസ്മായില്‍ വിമത ശബ്ദം ഉയര്‍ത്തി തുടങ്ങിയതാണ്. അന്ന് ഇസ്മായിലിനെ നിയന്ത്രിക്കുന്നതിന് പകരം നേതൃത്വം പ്രോത്സാഹിപ്പിച്ചു. അതിനാലാണ് സേവ് സിപിഐ ഫോറം പോലുള്ളവയ്ക്ക് പരസ്യ പിന്തുണ നല്‍കുന്ന തലത്തിലേക്ക് കെ ഇ ഇസ്മായില്‍ എത്തിയത്. വിഭാഗീയ പ്രവര്‍ത്തനം വേരോടെ പിഴുത് മാറ്റിവെച്ചിരിക്കുകയാണ്. അതിനെ വീണ്ടും പ്രതിഷ്ഠിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്നും കെ പി സുരേഷ് രാജ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
Read Also: ‘ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്, കണ്ട ഓർമ പോലുമില്ല’: പ്രയാഗ മാർട്ടിൻ
കെ ഇ ഇസ്മായില്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നില്‍ക്കണമെന്നും ജില്ല കമ്മിറ്റിക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ ഇ ഇസ്മായിലിന് എതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കൗണ്‍സില്‍ നിര്‍ത്തിവെച്ച്,ദേശീയ സെക്രട്ടറി ഡി രാജയുടെ സാന്നിധ്യത്തില്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അതേസമയം കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ദേശീയ നേതാക്കള്‍ അഭിപ്രായം പറയേണ്ടെന്നാണ് ബിനായ് വിശ്വസത്തിന്റെ നിലപാട്. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം വ്യക്തമാക്കി.
Story Highlights : CPI leader K P suresh against K E ismail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here