തൃശൂർ എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോജു തേയ്ക്കാനത്ത് അന്തരിച്ചു

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വ്യാപാര രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ജോജു തേയ്ക്കാനത്ത് (61) അന്തരിച്ചു. തൃശൂ രിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചതി രിഞ്ഞ് 3.15നായിരുന്നു അന്ത്യം.
വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തു വന്ന ജോജു വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറിയും സെന്റ് അലോഷ്യസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടുമായി രുന്നു. തുടർന്ന് ജനതാദൾ മണലൂർ നിയോജകമണ്ഡലം സെക്രട്ടറിയായി. കാരമുക്ക് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമായിരുന്നു. വിദ്യാഭ്യാസാനന്തരം പിതാവിന്റെ പാത പിന്തുടർന്നു വ്യാപാര രംഗത്തിറങ്ങി. തൃശൂരിൽ മരിയ ക്ലെയർ ഫാർമ സ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, ജോസഫ് ഏജൻസീസ് എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു. തൊയക്കാവ് ബ്ലൂറിൻ റിസോർട്ട് ഡയറക്ടറായിരുന്നു. തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ബുള്ളറ്റിൻ പ്രവർത്ത നങ്ങളിൽ സജീവമായിരുന്ന ജോജു ഡയറക്ടർ ബോർഡ് അംഗമാണ്. നിലവിൽ ബുള്ളറ്റിൻ ചീഫ് എഡിറ്റ്റാണ്.
എക്സ്പ്രസ് മലയാളദിനപത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ളാരു പത്രത്തിന്റെ പ്രസക്തിയും അനിവാര്യതയും പ്രധാനമായി കണ്ട് എക്സ്പ്രസ്സിലെ പത്രപ്രവർത്തകരും മറ്റേതാനും ജീവനക്കാരുമായി സഹകരിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കുകയും തൃശ്ശിവപേരൂർ എക്സ്പ്രസ് സായാഹ്ന പ്രതം ആരംഭിക്കുകയും ചെയ്തു. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. മികച്ച വായനയും വശ്യമായ ഭാഷാ ചാതുരിയും സ്വന്തമായ ജോജു സമകാലിക സാമൂഹ്യരാഷ്ട്രീയ സാംസ്കാരി വിഷയങ്ങൾ വിശകലനം ചെയ്ത് തൃശ്ശിവപേരൂർ എക്സ്പ്രസ്സിൽ തേജസ് എന്ന തൂലിക നാമത്തിൽ എഴുതി വന്ന പംക്തി വായനക്കാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. അവയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
സംസ്കാരം നാളെ 4.30ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് നേറ്റിവിറ്റി ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ് പരേതയായ സിസിലി (എടമുട്ടം കുരുതുകുളങ്ങര മീൻപറമ്പിൽ കുടുംബാംഗം). ഭാര്യ ഐറിൻ (തൃശൂർ ചാലിശ്ശേരി കുടുംബാംഗം, എസ്.എച്ച്.ഓഫ് മേരീസ് സി.ജി.എ ച്ച്. എസ്. കണ്ടശ്ശാം ക ട വ് ഹൈസ്കൂൾ അധ്യാപിക). മകൻ: ഡോ. ജോസഫ് ജോജു (സൺ മെഡിക്കൽ &റിസർച്ച് സെന്റർ, തൃശൂർ) മരുമകൾ: ഡോ.യെന സൈമൺ (എം.എ.മെഡി കെയർ , മണലൂർ). സഹോദരൻ : ഷാജു തേയ്ക്കാ നത്ത് (ടി.ടി.വറീത് ബുക്ക് ബൈന്റിംഗ് കണ്ടശ്ശാംകടവ്).
Story Highlights : Thrissur Express Executive Director Joju Theikanath passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here