മണ്ണഞ്ചേരിയിലെ ആദ്യ സിസിടിവി ദൃശ്യം കണ്ടതുമുതല്‍ ഉറക്കം നഷ്ടപ്പെട്ട ആലപ്പുഴക്കാര്‍; രാത്രി വൈകിയും കുറുവയെ തിരയാന്‍ പൊലീസിനൊപ്പം നാട്ടുകാരും

ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തുകയാണ് കുറുവ സംഘം. പൊലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് കുറുവാ സംഘത്തിലെ എല്ലാവരേയും അകത്താക്കണമെന്ന ഉദ്ദേശത്തോടെ അതീവ ജാഗ്രതയോടെ തെരച്ചില്‍ നടത്തുന്നത്. (alappuzha late night search for kuruva theft group)
ഒക്ടോബര്‍ 29ന് മണ്ണഞ്ചേരിയിലാണ് സംഘത്തിന്റെ ആദ്യ മോഷണം നടന്നത്. സിസി ടിവിയില്‍ നിന്ന് കുറുവ സംഘമെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത് മുതല്‍ ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെട്ടു. കേട്ടു മാത്രം അറിയുന്ന ക്രൂര മോഷണ സംഘം ഏതു സമയവും അവരുടെ മുന്നിലേക്കും വരാം. സമ്പന്നരെന്നോ പാവപെട്ടവരന്നോ വ്യത്യാസമില്ലാതെ എവിടെയും ഇരച്ചു കയറി ഉള്ളത് എടുത്ത് പോകുന്ന മോഷണ സംഘം.ആ ഭീതിയില്‍ നിന്ന് കരകയറാന്‍ കുറുവയെ പിടികൂടുക എന്നുള്ളത് മാത്രമാണ് പോംവഴി. പൊലീസില്‍ മാത്രം ഭാരമേല്‍പ്പിക്കാതെ നാട്ടുകാരെയും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പുറത്തിറങ്ങി തിരയാന്‍ പ്രേരിപ്പിക്കുന്നതും ഇത് തന്നെയാണ്.
മഴ തോര്‍ന്ന മണ്ണില്‍ ചവിട്ടി കാടും മേടും താണ്ടി തിരച്ചിലിലാണ് മണ്ണഞ്ചേരി പുന്നപ്ര മേഖലയില്‍ ഉള്ള എല്ലാവരും. തടയുന്നവരെ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മുറിവേല്പിക്കുന്ന കുറുവയെ നേരിടാന്‍ മര കമ്പും വടിയുമാണ് സ്വയം പ്രതിരോധത്തിന്. പട്രോളിംഗ് ശക്തമാക്കി നാട്ടിലെ ഓരോ മുക്കിലും മൂലയിലും കുറുവയെ തേടി പൊലീസും ഇവര്‍ക്കൊപ്പമുണ്ട്. ഇന്നലെ രാത്രി
മണിക്കൂറുകളോളം നാട്ടുകാരോടൊപ്പവും പോലീസുകാരോടൊപ്പവും ചേര്‍ന്ന് ട്വന്റി ഫോര്‍ സംഘം നടത്തിയ യാത്ര ഇന്ന്പുലര്‍ച്ചെ 4 മണിയോടെ അവസാനിപ്പിച്ചു. ഇന്ന് കുണ്ടന്നൂരില്‍ നിന്ന് കുറുവാസംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കുറുവാ സംഘത്തിലെ സ്ത്രീകളുടെ സഹായത്തോടെ രക്ഷപ്പെട്ട ഒരാളെ നാലുമണിക്കൂര്‍ നീണ്ട സാഹസികമായ തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി ഊര്‍ജിത അന്വേഷണം തുടരുകയാണ്.
Story Highlights : alappuzha late night search for kuruva theft group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here