ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍; വാഴക്കാല സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് 4 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍. വാഴക്കാല സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്4 കോടി രൂപ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വന്‍ സംഘം എന്ന് പോലീസ് കണ്ടെത്തല്‍.
വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി. ഡല്‍ഹി ICICI ബാങ്കില്‍ പരാതിക്കാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ നിന്നും ഒഴിവാക്കി തരുന്നതിനാണ് പണം ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി നാല് കോടി 11 ലക്ഷം 9094 രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് തുക എത്തിയത്. ഇവരില്‍ ഇന്നും ഇനോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. തട്ടിപ്പ് തുക ഏകീകരിക്കുന്നത് ഇവിടെയാണ്. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം ATM ല്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിനും കമ്മീഷനും ലഭിക്കും. കേസിലെ മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് എറണാകുളം സൈബര്‍ പോലീസ് വ്യക്തമാക്കി.
Story Highlights : Two Malayalees arrested for extorting money on account of digital arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here