കുറുവാ സംഘത്തെ ചോദ്യം ചെയ്തപോലെ ഇവരോട് ചോദിച്ചാല്‍ കാര്യം വെളിയില്‍ വന്നേനെ, അതിന് വയ്യല്ലോ; ട്രോളി ബാഗ് ആരോപണത്തിലുറച്ച് സിപിഐഎം

പാലക്കാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കള്ളപ്പണമെത്തിച്ചെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പണം സുരക്ഷിതമായി മാറ്റാന്‍ കോണ്‍ഗ്രസിന് കാലതാമസം കിട്ടിയതിനാല്‍ മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പറയാനാകില്ല. പൊലീസ് എത്തിയപ്പോഴേക്കും അവര്‍ പണം മാറ്റിയിരുന്നു. കുറുവാ സംഘത്തെ ചോദ്യം ചെയ്തപോലെ ഇവരോട് ചോദിച്ചാല്‍ കാര്യം വെളിയില്‍ വന്നേനെ. എന്നാല്‍ പൊലീസിന് അതിന് സാധിക്കില്ലല്ലോ എന്നും പരിമിതിയുണ്ടല്ലോ എന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. (E N Suresh babu on black money allegation in palakkad congress)
വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസെത്തിയതിന്റെ രോഷം പ്രകടിപ്പിച്ചതുവരെ രാത്രി 1.30ന് ശേഷമാണ് എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് സുരേഷ് ബാബു പറഞ്ഞു. അവര്‍ പണം സുരക്ഷിതമായി ഒളിപ്പിക്കാനുള്ള സമയം വിനിയോഗിക്കുകയായിരുന്നു. പാലക്കാട് കള്ളപ്പണം വന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൊണ്ടുപോയെന്നുമുള്ളത് വസ്തുതയാണ്. ഈ പണത്തിന്റെ പിന്‍ബലത്തിലാണ് ബിജെപി, എസ്ഡിപിഐ വോട്ടുകള്‍ കോണ്‍ഗ്രസിന് വന്നത്. അതിനാലാണ് വലിയ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് പാലക്കാട് ജയിച്ചത്. എല്‍ഡിഎഫിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസും ബിജെപിയുമാണെന്നും എല്‍ഡിഎഫ് പറഞ്ഞ ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ കള്ളപ്പണ ആരോപണം ഉയര്‍ത്തിയതെന്ന് ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. പെട്ടി ഹോട്ടലില്‍ നിന്ന് പോയ ശേഷമാണ് പൊലീസ് അവിടെയെത്തിയത്. പൊലീസിന്റെ അന്വേഷണത്തെയൊന്നും തങ്ങള്‍ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : E N Suresh babu on black money allegation in palakkad congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here