‘സംഭലില്‍ ഐക്യം നിലനിര്‍ത്തണം; മസ്ജിദിന്റെ പ്രവേശന കവാടത്തിലുള്ള കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം’: സുപ്രീംകോടതി

ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. സാഹി ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിലുള്ള കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതിയുടെ അനുമതിയില്ലാതെ പൂജ ഉള്‍പ്പെടെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് നല്‍കി. കിണറിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കിണര്‍ ക്ഷേത്രത്തിന്റെതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഷാഹി ജുമാ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതിയുടെ ഇടപെടല്‍.
സംഭല്‍ സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് 2024 നവംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാഹി ജുമാ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മസ്ജിദിന്റെ സര്‍വേക്കായി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കാനായിരുന്നു ഉത്തരവില്‍ പറയുന്നത്. സര്‍വേ അക്രമത്തിനും ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിനും കാരണമായെന്ന് മസ്ജിദ് മാനേജ്‌മെന്റ് വാദിച്ചു, ഇത് സുപ്രീം കോടതിയുടെ ഇടപെടലിലേക്ക് നയിക്കുകയായിരുന്നു.
മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി, കിണറിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. മുസ്ലിം വിശ്വാസികള്‍ പണ്ടു മുതലേ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നെന്നും ഇപ്പോള്‍ മസ്ദിജിനെ ഹരി മന്ദിര്‍ എന്ന് പരാമര്‍ശിച്ച് അവിടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി അവസാനിപ്പിക്കണമെന്നും അഹമ്മദി വാദിച്ചു.
Story Highlights : Supreme Court directs no steps be taken with respect to well on Sambhal’s Jama Masjid premises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here