നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; സമാധിത്തറയിലേക്ക് മാറ്റിയത് മരണശേഷമെന്ന് നിഗമനം; ദുരൂഹത ഒഴിയുന്നു?

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ഗോപാൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടത്തെൽ. മരണശേഷമാണ് സമാധിത്തറയിലേക്ക് മാറ്റിയതെന്നാണ് നിഗമനം. ശ്വാസകോശത്തിൽ മറ്റ് വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആന്തരികവയവങ്ങളിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളില്ലെന്ന് കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
നിലവിൽ പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസ്വാഭവികത പൂർണമായി തള്ളുന്നില്ല. രാസപരിശോധന റിപ്പോർട്ട് ഉൾപ്പെടെ ഇനി വരാനുണ്ട്. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. മകൻ സനന്ദൻ ആശുപത്രിയിലുണ്ട്. നിലവിൽ മറ്റ് പൊലീസ് നടപടികൾ ഉടൻ ഉണ്ടാകില്ല. മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മുതിർന്ന ഫോറൻസിക് സർജൻ അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഗോപൻ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്.
Read Also: മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി
രാവിലെയാണ് ഗോപൻ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേൽ ഭാഗം മാത്രമാണ് പൊളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. ഹൈക്കോടതി നിർദേശം ലഭിച്ചതിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ തീരുമാനിച്ചത്.
Story Highlights : Neyyattinkara Gopan swami postmortem primary findings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here