‘എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും’ : എം.വി ഗോവിന്ദന്‍

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. എലപ്പുള്ളിയിലെ പ്രാദേശിക നേതൃത്വം ബ്രൂവറിയില്‍ ആശങ്ക അറിയിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒരു പദ്ധതി വരുമ്പോള്‍ കുടിവെള്ളമുള്‍പ്പടെ മുട്ടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു പ്രതികരണം. പദ്ധതിയുമായി മുന്നോട്ട് പോയേ പറ്റു. വലിയ വ്യവസായങ്ങള്‍ വരുമ്പോള്‍ അതിനെ കണ്ണുമടച്ച് എതിര്‍ക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള പദ്ധതികള്‍ ഉണ്ടെങ്കിലേ നാടിന് വികസനമുണ്ടാകു- എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതൊരു കുടിവെള്ള പ്രശ്‌നമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
അതേസമയം, മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള നീക്കത്തിന് എതിരെ മന്ത്രിസഭയിലും എതിര്‍പ്പ് ഉണ്ടായിരുന്നു. കൃഷിമന്ത്രി പി.പ്രസാദ് ആണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചട്ടങ്ങള്‍ പാലിച്ച് മാത്രമേ അനുമതി നല്‍കുവെന്ന് മന്ത്രി എം.ബി രാജേഷ് ഉറപ്പ് നല്‍കി.
മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കാന്‍ തീരുമാനമെടുത്ത കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് പ്രദ്ധതിക്കെതിരെ കൃഷി മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്. അരി, ചോളം, ഗോതമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മദ്യം ഉല്‍പ്പാദിപ്പിക്കും എന്നായിരുന്നു തീരുമാനം. അരിയടക്കമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഉപയോഗിച്ച് മദ്യമുണ്ടാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഒരു വശത്ത് അത് ഭക്ഷ്യ ക്ഷാമം ഉണ്ടാക്കുമെന്നും ഭക്ഷ്യോല്‍പ്പനങ്ങളുടെ വില വര്‍ധനവിന് കാണമാകുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എതിര്‍പ്പ്. ഇതേ തുടര്‍ന്നാണ് ഉപയോഗ്യശൂന്യമായ അരി മാത്രം ഉപയോഗിക്കാമെന്ന തിരുത്തല്‍ വന്നത്.
Story Highlights : CPIM State Secretary MV Govindan says that the government will go ahead with the brewery in Palakkad.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here