കലോത്സവം കലക്കാൻ SFI സംസ്ഥാന നേതാവ് വാട്സപ്പ് ഗ്രൂപ്പിൽ ഓഡിയോ ഇട്ടു; ഓഡിയോ പുറത്ത് വിട്ട് PK നവാസ്

തൃശൂർ ഡി സോൺ കലോത്സവ സംഘർഷത്തിൽ പ്രതികരണവുമായി MSF സംസ്ഥാന പ്രസിഡൻ്റ് PK നവാസ്. നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്. അക്രമം തുടങ്ങിയത് കലോത്സവത്തിൽ അല്ല. യൂണിയൻ പിടിച്ചെടുത്തത് മുതൽ SFI അക്രമം അഴിച്ച് വിടുന്നു. സോണൽ കലോത്സവം മുഴുവൻ രക്തക്കറ ഉള്ളതാക്കാൻ എസ് എഫ് ഐ ശ്രമിക്കുന്നു.
കലോത്സവം തകർക്കാൻ SFI ആസൂത്രിത ശ്രമം നടത്തി. SFI സംസ്ഥാന നേതാവ് കലോത്സവം കലക്കണം എന്ന് ആഹ്വാനം ചെയ്ത് വാട്സപ്പ് ഗ്രൂപ്പിൽ ഓഡിയോ ഇട്ടു. ഓഡിയോ വിവരങ്ങൾ PK നവാസ് പുറത്തുവിട്ടു. ഓഡിയോ ഞങ്ങൾക്ക് അയച്ചത് തന്നത് SFI പ്രവർത്തകൻ തന്നെയെന്നും PK നവാസ് പറഞ്ഞു.
SFI നേതാക്കൾ സംഘർഷത്തിന് ആഹ്വാനം ചെയ്തു. SFI ഗുണ്ടായിസം നടത്തുന്നു. പൊലീസിൽ പരാതി നൽകിയിട്ട് പോലും നടപടി ഇല്ലെന്നും പി കെ നവാസ് ആരോപിച്ചു. പി എം എ സലാം പറഞ്ഞത് മുസ്ലിം ലീഗിൻ്റെ അഭിപ്രായം.
സ്ത്രീക്കും പുരുഷനും തുല്യ നീതിയെന്നത് MSF ൻ്റെ അഭിപ്രായം. ഇരുവർക്കും തുല്യ നീതി വേണം. ഞങ്ങൾ ഒരുമിച്ചാണ് ക്യാമ്പസിൽ പഠിക്കുന്നത്. മതപണ്ഡിതർ മതകാര്യങ്ങൾ പറയും. രാഷ്ട്രീയക്കാർ അവരുടെ നിലപാട് പറയും. എംഎസ്എഫ് എം എസ് എഫിന്റെ നിലപാട് പറയുമെന്നും പി കെ നവാസ് വ്യക്തമാക്കി.
പി കെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഭരണം നഷ്ടപെടുന്ന sfi രാക്ഷസ രൂപം പ്രാപിക്കുകയാണ്.
അധികാരം ഒരു സംഘടനയെ എത്രമാത്രം മത്ത് പിടിപ്പിച്ചിരിക്കുന്നു എന്നതും ആ അധികാരം നഷ്ടപെടുമ്പോൾ അതിൻ്റെ നേതൃത്വം എത്ര മാത്രം ഭ്രാന്തരായി മാറുന്നു എന്നതും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ കുറച്ച് നാളുകളായി കാണുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 23 പ്രവർത്തകരെയാണ് sfi അക്രമിച്ചത്.
ക്യാംപസിലെ സംസ്ഥാന നേതാവിൻ്റെ നേതൃത്വത്തിൽ ഇരുപതും മുപ്പതും sfi ക്രിമിനലുകൾ സംഘം ചേർന്ന് ക്ലാസ്മുറിയിലോ ഹോസ്റ്റലിലോ ഇരിക്കുന്ന ഒരാളെ വളഞ്ഞിട്ടക്രമിച്ച് കേമൻമാർ ചമയുകയാണ്.
ആസൂത്രിതമായി സംഘടിച്ച് ഓരോ വിദ്യാർത്ഥികളെയും ആക്രമിച്ച സന്തോഷം ഫെയ്സ്ബുക്ക് പോസ്റ്റിൽ ‘ചെസ്റ്റ് നമ്പർ’ പോസ്റ്റിടുന്ന എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തെയാണ് നാം ഇപ്പോൾ കാണുന്നത്. സർവ്വകലാശാല യൂണിയൻ്റെ പരിപാടികൾ നന്നാവുമ്പോൾ അത് കുളമാക്കണമെന്ന എസ്.എഫ്.ഐ നേതാവ് അണികൾക്കുള്ള ആഹ്വാനം നൽകിയ വോയിസ് പുറത്തുവന്നിരുന്നു.
വരാനിരിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ വിദ്യാർത്ഥികളെ തല്ലിയതിന്റെയും കൊന്നതിന്റെയും കണക്ക് നോക്കിയാണ് ഓരോ നേതാവിന്റെയും മാനദണ്ഡം നിശ്ചയിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. നിരന്തരമായ വയലൻസാണ് ഇപ്പോൾ ക്യാംപസുകളിൽ sfi നടത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഒരു രക്തസാക്ഷിയെ നിർമ്മിക്കാനും sfi മടിക്കില്ല എന്നത് പൊതുസമൂഹത്തോട് ഓർമ്മപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ സംഘടിപ്പിച്ച കാർണിവലിന് നേരെ നിരന്തര സംഘട്ടനങ്ങളാണ് sfi ഗുണ്ടകൾ സൃഷ്ടിച്ചത്. ക്യമ്പസിലെ DSU സെന്റർ ഒരു ഗുണ്ടാകേന്ദ്രമായാണ് പ്രവർത്തിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ ഓഫീസ് തല്ലിത്തകർത്ത sfi ക്രിമിനലുകൾക്കെതിരെ യൂണിയൻ ചെയർമാൻ നൽകിയ പരാതിയിൽ സിപിഎം അടിമയായി പ്രവർത്തിക്കുന്ന രജിസ്ട്രാർക്ക് ഓഫീസ് തല്ലിപൊളിച്ചതിൽ പരാതിയില്ലന്നാണ് അറിയിച്ചിരിക്കുന്നത്. ഏത് പരാതി കിട്ടിയാലും FIR പോലും ഇടാതെ അടയിരിക്കുന്ന പോലീസ്, കേസിൽ FIR ഇടണമെങ്കിൽ Akg സെന്ററിന്റെ ഏമാൻക്ക അനുമതി വാങ്ങണം. MSF ജില്ലാ ജനറൽ സെക്രട്ടറി വഹാബിനെ കള്ള കേസിൽ ജയിലിലടക്കാൻ ഇവന്മാർക്ക് ഒരു വാറോലയും വേണ്ട.
സോണൽ കലോത്സവങ്ങളിൽ sfi ഗുണ്ടകൾ സംഘടിച്ച് വ്യാപകമായ സംഘർഷങ്ങളാണ് ഉണ്ടാക്കുന്നത്. കലോത്സവങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന തരത്തിൽ പോലീസിനെ നോക്കുകുത്തിയാക്കിയാണ് ഈ ക്രിമിനലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇനി നടക്കാനിരിക്കുന്നിടത്തും sfi അക്രമം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്, അതിനെയൊക്കെ അതീ ജീവിച്ച് ഞങ്ങൾ ഈ ദൗത്യം നിർവഹിക്കും.
കാർണിവലിന്റെയും കലോത്സവത്തിന്റെയും നടത്തിപ്പിനായി സൂക്ഷിച്ച 5 ലക്ഷത്തിലധികം രൂപയാണ് യൂണിയൻ ഓഫീസ് തകർത്ത sfi ക്രിമിനലുകൾ മോഷ്ടിച്ചത്. ആ തുക നിങ്ങളുടെ കൈകൾ കൊണ്ടുതന്നെ ഞങ്ങൾ തിരികെവെപ്പിക്കും.
ക്യാംപസുകളിൽ വയലൻസ് നടത്തി നായക പരിവേഷം നൽകി സർവ്വകലാശാല ക്യാംപസിൽ പഠിക്കുന്ന കോഴിക്കോട്ടെ എസ്എഫ്ഐ നേതാവിനെ അടുത്ത നേതാവാകാൻ കുളിപ്പിച്ച് ഒരുക്കുന്ന sfi സംസ്ഥാന സെക്രട്ടറിക്ക് തന്റെ കാലഘട്ടത്തിൽ തൊടുത്തുവിട്ട അക്രമങ്ങൾക്ക് കണക്ക് പറയാതെ ഒഴിഞ്ഞുപോകാനാകില്ല.
പികെ നവാസ്
Story Highlights : P K Navas Against ksu sfi attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here