ഗസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന: പ്രതികരണങ്ങള്‍

ഗസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിട്ടുണ്ട്. (World reaction to Trump’s ethnic cleansing plan for Gaza)
ട്രംപിന്റെ പരാമര്‍ശങ്ങളില്‍ അമേരിക്കയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം
ഹമാസ്
പലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി വ്യക്തമാക്കി. പ്രസ്താവന അസംബന്ധവും അപഹാസ്യവുമാണെന്നും സുഹ്രി റോയിട്ടേഴ്സിനോട് പറഞ്ഞു. ഗസ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയെന്ന് മറ്റൊരു ഹമാസ് നേതാവ് പറഞ്ഞു. ഈ പ്രസ്താവനകള്‍ ഫലസ്തീനെയും പ്രദേശത്തെയും കുറിച്ചുള്ള ആശയക്കുഴപ്പവും ആഴത്തിലുള്ള അജ്ഞതയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ തീര്‍ച്ചയായും ഒരു സാധാരണ ഭൂമിയല്ല. അത് വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഒരു വസ്തുവല്ല – അദ്ദേഹം വ്യക്തമാക്കി.
പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ)
പലസ്തീന്‍ ജനതയെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കാനുള്ള എല്ലാ ആഹ്വാനങ്ങളും നിരാകരിക്കുന്നുവെന്ന് പിഎല്‍ഒ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ ഷെയ്ഖ് വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി രണ്ട് രാഷ്ട്രങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് പലസ്തീന്‍ നേതൃത്വത്തിന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Read Also: സഞ്ജുവിനെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്
പലസ്തീനിയന്‍ അതോറിറ്റി
പലസ്തീനികളെ ഗാസയില്‍ നിന്ന് കുടിയിറക്കാനുള്ള പദ്ധതികള്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശക്തമായി നിരസിച്ചു. പതിറ്റാണ്ടുകളായി പോരാടുകയും വലിയ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത തങ്ങളുടെ ജനതയുടെ അവകാശങ്ങളുടെ ലംഘനം അനുവദിക്കില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത് – അദ്ദേഹം വിശദമാക്കി.
പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ്
ട്രംപിന്റെ നിലപാടുകളും പദ്ധതികളും അറബ്, പ്രാദേശിക ദേശീയ സുരക്ഷയ്ക്ക്, പ്രത്യേകിച്ച് ഈജിപ്തിനും ജോര്‍ദാനും ഭീഷണിയാണെന്ന് പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പ്രതികരിച്ചു. പലസ്തീന്‍ ജനതയോടും അവരുടെ അവകാശങ്ങളോടും ഏറ്റുമുട്ടാന്‍ യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.
പലസ്തീനിലെ യുഎന്‍ പ്രതിനിധി
ഗസയിലെ ജനങ്ങള്‍ളെ ഇസ്രയേലില്‍ ഒരുകാലത്ത് തങ്ങളുടേതായിരുന്നയിടങ്ങള്‍ തിരിച്ചു പിടിക്കാന്‍ അവസരമൊരുക്കണമെന്ന് യുഎന്‍ പ്രതിനിധിയായ റിയാദ് മന്‍സൂര്‍ പറഞ്ഞു. അവരെ അവരുടെ യഥാര്‍ഥ ഭൂമിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍
ഗസയിലെ ജനങ്ങളെ കുടിയേറാന്‍ ‘പ്രോത്സാഹിപ്പിക്കുന്നത്’ യുദ്ധത്തിന്റെ അവസാനമുള്ള ശരിയായ തന്ത്രമെന്ന് മുന്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇതാമാര്‍ ബെന്‍ ഗ്‌വിര്‍ പറഞ്ഞു. ആ നയം ‘ഉടന്‍’ സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചു.
മറ്റ് രാജ്യങ്ങള്‍
ട്രംപിന്റെ നീക്കത്തെ സൗദി അറേബ്യ തള്ളി. ഗാസ മുനമ്പിലെ പലസ്തീനികളെ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും രാജ്യം നല്‍കുമന്നെ് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ റിയാദില്‍ നടന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇസ്രായേല്‍ സെറ്റില്‍മെന്റ് വിപുലീകരണം നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. പലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു ശ്രമവും നിരാകരിക്കുന്നുവെന്നും വ്യക്തമാക്കി. നീക്കത്തെ അനുകൂലിക്കുന്നില്ലെന്നും അത് വിവിധ മാര്‍ഗങ്ങളിലൂടെ അറിയിച്ചിട്ടുണ്ടെന്നും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികള്‍ അര്‍ത്ഥശൂന്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ഗസയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികള്‍ അര്‍ത്ഥശൂന്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു. ഗസയെ പരിപാലിക്കേണ്ടത് ഫലസ്തീനികള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ് തങ്ങളും പിന്തുണയ്ക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും വ്യക്തമാക്കി.
Story Highlights : World reaction to Trump’s ethnic cleansing plan for Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here