ആളില്ലാത്ത സമയത്ത് കേരള ബാങ്ക് വീട് ജപ്തി ചെയ്ത സംഭവം; ജാനകിയമ്മക്ക് കൈത്താങ്ങുമായി ആലപ്പുഴ സ്വദേശി

കാസർഗോഡ് പരപ്പച്ചാലിൽ ആളില്ലാത്ത സമയത്ത് കേരള ബാങ്ക് വീട് ജപ്തി ചെയ്ത കാസർഗോഡ് പരപ്പച്ചാൽ സ്വദേശി ജാനകിയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ ചേർത്തല സ്വദേശി ഉണ്ണികൃഷ്ണൻ. കേരള ബാങ്ക് നീലേശ്വരം ശാഖയിൽ നിന്നെടുത്ത ലോൺ തുക അടച്ചു. 2,90,000 രൂപയായിരുന്നു അടക്കാനുണ്ടായിരുന്നത്. ഈ തുക അടച്ച് ക്ലിയറൻസ് വാങ്ങി. ബാങ്ക് അധികൃതർ എത്തി വീട് തുറന്നു നൽകും.
ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്യുകയായിരുന്നു. കേരള ബാങ്കിന്റെ നീലേശ്വരം ശാഖയാണ് ജപ്തി നടപടികൾ നടപ്പിലാക്കിയിരുന്നത്. ഇന്നലെ മുതൽ കാസർഗോഡ് പരപ്പച്ചാൽ സ്വദേശി ജാനകിയും മക്കളും, 7 വയസും 3 വയസും പ്രായമായ കുട്ടികളുമടക്കം വീടിന് പുറത്തായിരുന്നു. കോടതി നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം.
Read Also: SDPI നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ്; വ്യാജ പ്രചരണമെന്ന് SDPI സംസ്ഥാന സെക്രട്ടറി
ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് ജാനകിയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്തായിരുന്നു ജപ്തി നടപടികൾ. ജാനകിയും മകൻ വിജേഷും ഭാര്യയും വീട്ടിൽ എത്തിയപ്പോഴാണ് വീട് സീൽ ചെയ്ത നിലയിൽ കണ്ടത്. അസുഖബാധിതയായ ജാനകിക്ക് ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കണമെങ്കിൽ വൈദ്യുതി ഉപയോഗിക്കാനുള്ള സൗകര്യം പോലും ബാങ്ക് അധികൃതർ നൽകിയില്ലായിരുന്നു.
Story Highlights : Kerala bank confiscation issue Alappuzha native with help for Janaki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here