‘പിണറായി വിജയനെയും മകളെയും വെള്ളപൂശാനുള്ള നടപടികൾ കോൺഗ്രസ് ഇനിയെങ്കിലും നിർത്തണം’; ഷോൺ ജോർജ്

കോൺഗ്രസ് ഇനിയെങ്കിലും പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ നിർത്തണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വിജിലൻസ് അന്വേഷണം പിണറായിക്കെതിരെ മാത്രം പോരാ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
SFIO അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണം നടത്താൻ കഴിയില്ല. ഞാൻ മനസിലാക്കിയത് അനുസരിച്ച് അഴിമതി എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തി. 182 കോടി യുടെ അഴിമതി കണ്ടെത്തിയെന്നാണ് മനസിലാക്കുന്നത്. വിജിലൻസ് കേസിന് ആസ്പതമാക്കിയ ഒരു തെളിവും കോടതിക്ക് ലഭിച്ചില്ല. കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം മാസപ്പടി കേസിൽ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി. നിയമയുദ്ധം തുടരുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു മാത്യു കുഴൽനാടൻ.
കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തിൽ നിരാശ ഇല്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
Story Highlights : Shone George against congress on masappadi case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here