Advertisement

ഹാർദിക് പണ്ഡ്യ തിരിച്ചെത്തി, മുംബൈയ്ക്ക് ബൗളിംഗ്; മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല

March 29, 2025
Google News 6 minutes Read

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

കഴിഞ്ഞ മത്സരങ്ങളിൽ തോറ്റ ഇരു ടീമുകളും ഇന്ന് അക്കൗണ്ട് തുറക്കാൻ ശ്രമിക്കും. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി. ഒരു മത്സരത്തിന്റെ വിലക്കിന് ശേഷം ഹാർദിക് പാണ്ഡ്യ വീണ്ടും നായക സ്ഥാനത്തേക്ക് വരുന്നതോടെ മുംബൈയുടെ ഭാവിയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് ഏറ്റവും പോസിറ്റീവായ കാര്യം മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ സർപ്രൈസ് എൻട്രി ആയിരുന്നു.

മധ്യ ഓവറുകളിൽ മൂന്ന് പ്രഹരങ്ങൾ ഏൽപ്പിച്ചുകൊണ്ട് പുത്തൂർ മുംബൈയെ മത്സരത്തിൽ സജീവമായി നിലനിർത്താൻ അത് സഹായിച്ചു. എന്നാൽ ഇന്നത്തെ മത്സരത്തിൽ മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും ഇടം നേടാനായില്ല.

മുംബൈ ഇന്ത്യൻസ് ടീം

Rohit Sharma, Ryan Rickelton(w), Suryakumar Yadav, Hardik Pandya(c), Tilak Varma, Naman Dhir, Mitchell Santner, Deepak Chahar, Trent Boult, Mujeeb Ur Rahman, Satyanarayana Raju

ഗുജറാത്ത് ടൈറ്റൻസ് ടീം

Gujarat Titans: Shubman Gill(c), Sai Sudharsan, Jos Buttler(w), Sherfane Rutherford, Shahrukh Khan, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Kagiso Rabada, Mohammed Siraj, Prasidh Krishna

Story Highlights : IPL 2025 GUJ vs Mumbai Indians live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here