Advertisement

പഹൽഗാം ഭീകരാക്രമണം; ‘കുറ്റക്കാരെ ശിക്ഷിക്കണം, നിരപരാധികളെ ഒരു കാരണവശാലും വേദനിപ്പിക്കരുത്’, ഒമർ അബ്ദുള്ള

3 days ago
Google News 8 minutes Read
omar abdullah

ഭീകരതയ്ക്കും അതിന്റെ ഉത്ഭവത്തിനുമെതിരെ നിർണായക പോരാട്ടം നടത്തണമെന്ന് ജമ്മു-കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ ജനങ്ങൾ പരസ്യമായും, സ്വതന്ത്രമായും കശ്മീരിലെ ജനങ്ങൾ രംഗത്തുവന്നു. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനങ്ങൾ സ്വീകരിച്ച ധീരമായ നിലപാട് പ്രശംസനീയമാണെന്നും ഉത്തരവാദികളായവരെ മാത്രം ലക്ഷ്യം വെക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“ഈ പിന്തുണയിൽ ഊന്നിപ്പറയാനും ജനങ്ങളെ അകറ്റുന്ന തെറ്റായ പ്രവർത്തനങ്ങൾ ഒഴിവാക്കാനുമുള്ള സമയമാണിത്. കുറ്റവാളികളെ ശിക്ഷിക്കുക, അവരോട് കരുണ കാണിക്കരുത്, പക്ഷേ നിരപരാധികളെ ഒരു കാരണവശാലും വേദനിപ്പിക്കാൻ അനുവദിക്കരുത്, തെറ്റായ നടപടികൾ ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും” ഒമർ അബ്ദുള്ള എക്‌സിൽ പോസ്റ്റ് ചെയ്തു.

Read Also: പഹൽഗാം ഭീകരാക്രമണം; മുഖ്യ സാക്ഷി പ്രാദേശിക വീഡിയോഗ്രാഫർ, ദൃശ്യങ്ങൾ ശേഖരിച്ച് NIA

ബൈസരൻ താഴ്‌വരയിൽ വൻതോതിലുള്ള അടിച്ചമർത്തൽ നടപടികൾ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഒമറിന്റെ സമീപകാല പ്രസ്താവന. ഉദ്യോഗസ്ഥർ വീടുകൾ പൊളിച്ചുമാറ്റുകയും നൂറുകണക്കിന് തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പഹൽഗാമിൽ തീവ്രവാദികൾ മൊത്തം 26 പേരെയാണ് കൊലപ്പെടുത്തിയത്.

അതേസമയം, ഭീകരാക്രമണത്തിന്റെ മുഖ്യസാക്ഷി പ്രാദേശിക വീഡിയോഗ്രാഫറാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ വിനോദ സഞ്ചാരികളുടെ റീലുകൾ പകർത്തുന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോഗ്രാഫാർ പകർത്തിയിരുന്നു.ആക്രമണം നടത്തിയ മുഴുവൻ ഭീകരരെയും തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് നിഗമനം. എൻഐഎ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. വീഡിയോഗ്രാഫറിൽ നിന്നും എൻ ഐ എ മൊഴി എടുക്കുകയും ചെയ്തു. നാലു ഭീകരരിൽ ഒരാൾ ആദിൽ തോക്കർ എന്നാണ് സ്ഥിരീകരണം. ആക്രമണത്തിന് ഉപയോഗിച്ചത് എകെ-47, എം4 റൈഫിളുകളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനായിരുന്നു പഹൽഗാമിൽ പൊലിഞ്ഞത്. ഏപ്രിൽ 22നായിരുന്നു വിനോദ സഞ്ചാരികൾക്ക് നേരെ പാക് ഭീകരാക്രമണം.പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, സുരക്ഷാ സേനയും ജില്ലാ അധികാരികളും താഴ്‌വരയിലുടനീളമുള്ള നിരവധി തീവ്രവാദികളെ ലക്ഷ്യമിട്ട് അവരുടെ വീടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ പാകിസ്താനിൽ താവളമുറപ്പിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്‌വാരയിലെ വീട് ബോംബ് വച്ചു തകർത്തിരുന്നു. വെള്ളിയാഴ്ച, പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികൾ ഉപയോഗിച്ച് തകർത്തപ്പോൾ, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

Story Highlights : Punish the guilty, but protect the innocent: J&K CM Omar Abdullah as Pahalgam attack probe intensifies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here